വേനൽമഴ; ജില്ലയിൽ വ്യാപക നാശം.
കാസർകോട്(www:truenewsmalayalam.com) : വേനൽമഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിലും മിന്നലിലും ജില്ലയിൽ വ്യാപക നാശം. പലയിടത്തും വീടുകൾക്കുമേൽ മരം പൊട്ടിവീണു. പനത്തടി വില്ലേജ് പുളിയാർകൊച്ചി എങ്കപ്പുവിന്‍റെ വീടിനുമുകളിൽ മരം വീണ് ഭാഗികമായി തകർന്നു.
ശനിയാഴ്ച രാത്രിയാണ് കാറ്റും മഴയും ശക്തമായത്. മിന്നലിൽ വീട്ടുപകരണങ്ങൾ നശിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 59 മി.മീ മഴയാണ് ഇവിടെ ലഭിച്ചത്.
സംസ്ഥാനത്ത് മഴ ലഭിച്ച താലൂക്കുകളിൽ മൂന്നാമതാണ് വെള്ളരിക്കുണ്ട്. വഴക്കുന്നം 80 മി.മീ, പെരിങ്ങടവിള 66 മി.മീ എന്നിവിടങ്ങളിലാണ് വെള്ളരിക്കുണ്ടിലേതിനേക്കാൾ കൂടുതൽ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ചയും ജില്ലയിൽ മഴ പ്രവചിച്ചെങ്കിലും കാര്യമായി പെയ്തില്ല.
Post a Comment