JHL

JHL

കർണാടക വാരാന്ത്യ കർഫ്യൂ; അന്തർസംസ്ഥാന ബസ് സർവിസുകൾ വെട്ടിക്കുറച്ചു.

കാസർകോട്(www.truenewsmalayalam.com) : ഒമിക്രോൺ പശ്ചാത്തലത്തിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതോടെ അന്തർസംസ്ഥാന ബസ് സർവിസുകൾ വെട്ടിക്കുറച്ചു. ജില്ലയിൽനിന്ന് മംഗളൂരു, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഞായറാഴ്ചയും അഞ്ച് സർവിസുകൾ റദ്ദാക്കി. ശനിയാഴ്ച നാല് ബസുകളാണ് ട്രിപ്പുകൾ റദ്ദാക്കിയിരുന്നത്. കർണാടകയിൽനിന്നുള്ള ട്രാൻസ്പോർട്ട് ബസുകൾ 50 ശതമാനവും ട്രിപ്പുകൾ റദ്ദാക്കി.
വെള്ളിയാഴ്ച അർധരാത്രിയാണ് കർണാടകയിൽ കർഫ്യൂ തുടങ്ങിയത്. ഞായറാഴ്ച രാത്രിയോടെ നിയന്ത്രണം അവസാനിച്ചു. തിങ്കളാഴ്ച മുതൽ കർഫ്യൂ ഇല്ലെങ്കിലും നിയന്ത്രണം കടുപ്പിക്കുമെന്നാണ് സൂചന.

കർഫ്യൂ മംഗളൂരുവിൽ അവശ്യസേവനങ്ങളെ ബാധിച്ചിട്ടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയാൻ കർശന പരിശോധനയാണ് മംഗളൂരുവിൽ പൊലീസ് ഏർപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡും മറ്റു രേഖകളും പരിശോധിച്ചാണ് ആളുകളെ യാത്ര ചെയ്യാൻ അനുവദിച്ചത്. അനാവശ്യമായി ചുറ്റിക്കറങ്ങാൻ ഇറങ്ങിയവരുടെ വാഹനങ്ങൾ പിടികൂടി. ഇതെല്ലാം കേരള അതിർത്തിയിൽ കഴിയുന്നവരെ പ്രതികൂലമായി ബാധിച്ചു. ഏതാനും ബസുകൾ മാത്രമാണ് ഞായറാഴ്ച മംഗളൂരുവിൽ തന്നെ സർവിസ് നടത്തിയത്.

കേരള അതിർത്തിയിൽ ഒമ്പത് ചെക് പോസ്റ്റുകളാണ് കർണാടക ഏർപ്പെടുത്തിയത്. 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തിവഴി കടത്തിവിടുന്നത്. യാത്രയുടെ ലക്ഷ്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തുകയും വേണം.





No comments