ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
മൂന്നു പേരെയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ധീരജിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് വിവരം. കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ് ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ധീരജ്.
ആക്രമണത്തിന് പിന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കാമ്പസിൽ പൊലീസിന്റെ സാന്നിധ്യമുള്ളപ്പോൾ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിൻസിപ്പൾ ജലജ പറഞ്ഞു. കോളജ് ഗേറ്റിന് പുറത്താണ് സംഭവമെന്നും പ്രിൻസിപ്പൾ പറഞ്ഞു.
അതുവഴി വന്ന ജില്ല പഞ്ചായത്തംഗം കെ.ജി. സത്യന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റിരുന്നതെന്ന് കെ.ജി സത്യൻ പറഞ്ഞു. പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസുകാരനായ നിഖിൽ പൈലിയാണ് അക്രമം നടത്തിയതെന്നും അയാൾ ഒാടിപോകുന്നത് കണ്ടുവെന്നും സത്യൻ പറഞ്ഞു.
Post a Comment