JHL

JHL

വാറന്റ് കേസിലെ പ്രതിയെ അറസ്റ്റുചെയ്യാനെത്തിയ പൊലീസുകാരെ കടിച്ചും മാന്തിയും പരുക്കേൽപിച്ചു; പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ബദിയടുക്ക(www.truenewsmalayalam.com) : അറസ്റ്റുചെയ്യാനെത്തിയ പൊലീസുകാരെ കടിച്ചും മാന്തിയും പരുക്കേൽപിച്ച വാറന്റ് കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബദിയടുക്ക കാന്തിലത്തെ വെങ്കപ്പനായക്കിനെയാണ്(45) റിമാൻഡ് ചെയ്തത്.

 മോഷണ കേസുകളിൽ പ്രതിയായ  വെങ്കപ്പനായക്ക് ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. വീട്ടിലുണ്ടെന്നറിഞ്ഞ് ഇവിടെയെത്തിയ പോലീസുകാരെയാണ് കടിച്ചും മാന്തിയും പരുക്കേൽപിച്ചത്. ബദിയടുക്ക സ്റ്റേഷനിലെ പൊലീസുകാരായ ചന്ദ്രകാന്ത്,ദിലീപ്,വിജയൻ എന്നിവർ കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പൊഴാണ് ഇവരെ പരുക്കേൽപിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്.

മാതാവിനെ തലയ്ക്കടിച്ച കൊലക്കേസിലെ പ്രതിയായ വെങ്കപ്പനായക്കിനെ കോടതി വെറുതേ വിട്ടിരുന്നു. പെർഡാല ഉദനേശ്വര ക്ഷേത്രത്തിൽ നടത്തിയ കവർച്ച കേസിൽ 2വർഷം ശിക്ഷിച്ചിരുന്നു.ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വിവിധ ഇടങ്ങളിൽ കവർച്ച നടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നിതിനിടയിലാണ് വീട്ടിലുണ്ടെണ്ടെന്നറിഞ്ഞ് പൊലീസ് ഇവിടെ ചെന്നത്.





No comments