ഉഡുപ്പിയിലെ പി.യു കോളജിലെ ശിരോവസ്ത്ര വിവാദം; പ്രിൻസിപ്പലിനെ നീക്കം ചെയ്യണമെന്ന് കർണാടക കോൺഗ്രസ്.
യൂണിവേഴ്സിറ്റിക്ക് മുമ്പുള്ള തലങ്ങളിൽ സർക്കാർ യൂണിഫോം നിർബന്ധമാക്കിയിട്ടില്ലെന്ന് കോൺഗ്രസ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രിൻസിപ്പൽ ഹിജാബ് ധരിച്ചെത്തിയ 19 മുസ്ലീം വിദ്യാർത്ഥികളെ പ്രവേശന കവാടങ്ങൾ അടച്ച് കോളേജിൽ പ്രവേശിക്കുന്നത് തടയുകയായിരുന്നു. ഇത് പൗരന്മാരുടെ മൗലികാവകാശത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന ഈ പ്രിൻസിപ്പൽ ബിജെപി എംഎൽഎയുടെ നിർദ്ദേശപ്രകാരം പ്രവേശന കവാടത്തിൽ നിൽക്കുകയും ഗേറ്റ് അടയ്ക്കുകയും ചെയ്യുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
"വിഷയം ഹൈക്കോടതിയിൽ എത്തി.കോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയണം.വ്യക്തിപരമായി ഇത് വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എനിക്ക് തോന്നുന്നു.മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുകയാണ് ഇതിന്റെ ഉദ്ദേശം. വിദ്യാർത്ഥിനികളെ പഠനത്തിൽ നിന്ന് അകറ്റാനുള്ള ഗൂഢാലോചനയാണ് ഇതെന്നും" അദ്ദേഹം പറഞ്ഞു.
Post a Comment