ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവം
ജനുവരി പതിനേഴിനായി കുമ്പളയിലെയും പരിസരങ്ങളിലെയും ആളുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങും. ജാതി മത ഭേദമന്യേ കാലങ്ങളായി അങ്ങനെയായിരുന്നു. കർണാടകയിലും ദൂരസ്ഥലങ്ങളിലുമുള്ള ബന്ധുജനങ്ങൾ കൂട്ടത്തോടെ കുമ്പളയിലെത്തും. പക്ഷെ ഇന്ന് കുമ്പള ശോകമൂകമാണ്. ചന്തയും വഴിവാണിഭക്കാരുമില്ല. വെടി മിട്ടായിയില്ല. മാസങ്ങൾക്ക് മുമ്പേ സ്ഥലം പിടിച്ചാണ് ചന്തക്ക് സ്റ്റാളുകൾ ഒരുക്കിയിരുന്നത്. ഇന്ന് ആ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. കച്ചവക്കാർക്ക് വർഷത്തിൽ ഏറ്റവും കൂടുതൽ കച്ചവടം ലഭിച്ചിരുന്നത് ഈ കാലയളവിലായിരുന്നു എന്ന് കുമ്പളയിലെ ഒരു വ്യാപാരി ട്രൂ ന്യൂസിനോട് പറഞ്ഞു.
കർശനമായ നിയന്ത്രണങ്ങളാണ് ഉത്സവക്കമ്മിറ്റിക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊടിയേറിക്കഴിഞ്ഞാൽ ഉത്സവം തീരുന്നത് വരെ അന്നദാനമുണ്ടായിരുന്നു. അത് ഇപ്രാവശ്യമില്ല. പത്ത് വയസ്സിനും അറുപത് വയസിനും ഇടയിലുള്ളവർക്ക് മാത്രമാണ് അമ്പലത്തിലേക്ക് പ്രവേശനമുള്ളൂ. രാത്രി പത്ത് മാണിയോട് കൂടി വെടിക്കെട്ട് ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും സമാപിക്കും.
Advertisement
Post a Comment