JHL

JHL

മൊഗ്രാൽപുത്തൂരിലെ തൻസീഹിന് കണ്ണീരോടെ വിട.

കുമ്പള(www.truenewsmalayalam.com): ചൊവ്വാഴ്ച രാത്രി ബൈക്കിനു പിറകിൽ കാറിടിച്ച് ദാരുണമായി മരണപ്പെട്ട തൻസീഹിന് (18)  കണ്ണീരോടെ വിട.

തൻസീഹിന്റെ മൃതദേഹം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ മൊഗ്രാൽപുത്തൂർ ടൗൺ പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു.

 മൊഗ്രാൽപുത്തൂർ ചായിത്തോട്ടം ശംസുദ്ദീന്റെ മകനാണ് തൻസീഹ്. കുമ്പള മഹാത്മ കോളജിലെ പ്ലസ് വൺ വിദ്യാർത്ഥിയായ തന്സീഹ്  സഹപാഠികളെ കാണാൻ ഉപ്പളയിലേക്ക് പോകവെ സന്ധ്യയ്ക്ക് ഏഴു മണിയോടെ ദേശീയ പാതയിൽ ആരിക്കാടിയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. പിന്നിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൻസീഹ് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.

 തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾ ഏറ്റുവാങ്ങി തളങ്കര മാലിക് ദീനാർ പള്ളിയിൽ കുളിപ്പിച്ചൊരുക്കി വീട്ടിലേക്ക് കൊണ്ടുവന്നു. പൊതുദർശനത്തിന് ശേഷം മൊഗ്രാൽപുത്തൂർ ടൗൺ പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു.

 വളരെ സൗമ്യനും സൽസ്വഭാവിയുമായിരുന്ന തൻസീഹിനെ കൂട്ടുകാർക്കും സഹപാഠികൾക്കും വലിയ കാര്യമായിരുന്നു. നൂറു കണക്കിനാളുകളാണ് മരണവിവരമറിഞ്ഞ് വീട്ടിലെത്തിയത്. ഖത്തറിലായിരുന്ന പിതാവ് ശംസുദ്ദീൻ ബുധനാഴ്ച രാവിലെ നാട്ടിലെത്തിയിരുന്നു. ശംസുദ്ദീൻ ഫൗസിയ ദമ്പതികളുടെ മൂന്നു മക്കളിൽ ഏക ആൺ കുട്ടിയായിരുന്നു തൻസീഹ്.


No comments