JHL

JHL


 കാസർകോട്: അഡൂർ, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലടിച്ചു മറിഞ്ഞു ഉമ്മയും കുഞ്ഞും മരണപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു.

അഡൂർ പരപ്പയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം നാലു പേരെ കാസർകോട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. കർണാടക സുള്ള്യയിൽ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ വിരുന്നു സൽക്കാരം തിങ്കളാഴ്ചയായിരുന്നു നടന്നത്. ഇത് കഴിഞ്ഞു മടങ്ങി വരികയായിരുന്ന ഇന്നോവ കാറിൽ സഞ്ചരിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു റോഡ് അരികിലെ കുഴിയിലേക്ക് പോവുകയും മരത്തിലിടിച്ചു മറിയുകയും ആയിരുന്നു.
ശബ്ദം കേട്ട് കൂടി കൂടിയ പരിസരവാസികളും വാഹന യാത്രക്കാരുമാണ് അപകടത്തിൽ പെട്ടവരെ വിവിധ ആശുപത്രികളിൽ എത്തിച്ചത്. ഷാഹിനയും കുഞ്ഞും അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

No comments