JHL

JHL

യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിത; ചരിത്രമെഴുതി സാനിയ മിർസ


 ന്യൂഡൽഹി: യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിത എന്ന നേട്ടം സ്വന്തമാക്കി യുപിയിലെ മിർസാപൂരിൽ നിന്നുള്ള സാനിയ മിർസ ചരിത്രമെഴുതി. യുപിയിൽ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത കൂടിയായി അവർ മാറി. നിയമനത്തിനുള്ള ഇന്ത്യൻ വ്യോമസേനയുടെ കത്ത് സാനിയ മിർസയ്ക്ക് ലഭിച്ചു. ഡിസംബർ 27ന് സാനിയ പൂനെയിൽ ഡ്യൂട്ടിയിൽ ചേരും.

ടിവി മെക്കാനിക്കിന്റെ മകൾ

മിർസാപൂരിലെ ജസോൾ ഗ്രാമത്തിൽ താമസിക്കുന്ന ശാഹിദ് അലിയുടെ മകളാണ് സാനിയ. തൊഴിൽപരമായി ടിവി മെക്കാനിക്കാണ് ശാഹിദ്. എൻഡിഎ പരീക്ഷയിൽ 149-ാം റാങ്കാണ് സാനിയ മിർസ നേടിയത്. യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ വനിത കൂടിയാണ് സാനിയ മിർസ

ആദ്യ തവണ വിജയിച്ചില്ല

യുദ്ധവിമാന പൈലറ്റാകാനായിരുന്നു തനിക്ക് എപ്പോഴും ആഗ്രഹമെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന പൈലറ്റായി മാറിയ അവനി ചതുർവേദിയോട് സാനിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആദ്യം മുതൽ സാനിയ അവ്നിയെപ്പോലെയാകാൻ ആഗ്രഹിച്ചിരുന്നു. ഇതിന് മുമ്പും സാനിയ എൻഡിഎ പരീക്ഷ എഴുതിയിരുന്നുവെങ്കിലും വിജയിക്കാനായില്ല. രണ്ടാം തവണയാണ് പരീക്ഷ പാസായത്.

ഹിന്ദി മീഡിയത്തിൽ പഠിച്ചു

യുപി ബോർഡിൽ നിന്നാണ് സാനിയ പഠനം പൂർത്തിയാക്കിയത്. സിബിഎസ്ഇ ഐഎസ്സി ബോർഡിലുള്ള കുട്ടികൾക്ക് മാത്രമേ എൻഡിഎയിൽ വിജയം ലഭിക്കൂ എന്നാണ് സാനിയ എപ്പോഴും കരുതിയിരുന്നതെന്ന് പിതാവ് പറഞ്ഞു. ഇന്ന് ഹിന്ദി മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും എൻഡിഎ പാസാകാമെന്ന് അവൾ തന്നെ കാണിച്ചു തന്നു. ഇന്ന് എന്റെ മകൾ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള സാനിയയുടെ പഠനം ഗ്രാമത്തിലെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളജിലായിരുന്നു. ശേഷം 12-ാം ക്ലാസിൽ യുപി ബോർഡിലെ ജില്ലാ ടോപ്പറായിരുന്നു സാനിയ. പിന്നീട് സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് സാനിയ എൻഡിഎയ്ക്ക് വേണ്ടി ഒരുങ്ങിയത്.

No comments