JHL

JHL

"ഭരണത്തുടർച്ചക്ക് വേണ്ടി സി പി എം തുടരുന്ന വർഗ്ഗീയ അജണ്ടയാണ് കുമ്പളയിലും നടപ്പിലാക്കിയത്" വെൽഫെയർപാർട്ടി

കുമ്പള(www.truenewsmalayalam.com) :  സംസ്ഥാന വ്യാപകമായി ഇസ്‌ലാമോഫോബിയ പരത്തി തീവ്ര ഹിന്ദുത്വ ശക്തികളുടെ പിന്തുണ കിട്ടാൻ കേരളത്തിലെ പിണറായിയുടെ നേതൃത്വത്തിലുള്ള സി പി ഐ എം നടത്തിക്കൊണ്ടിരിക്കുന്ന അജണ്ടയുടെ ഭാഗമായാണ് കുമ്പളയിൽ ബിജെപിയോടൊപ്പം ചേർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം പങ്കിട്ടെടുക്കാൻ തീരുമാനിച്ചതെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി അടിയന്തിര യോഗം വിലയിരുത്തി. യി ഡി എഫും വെൽഫെയർ പാർട്ടിയും നീക്കുപോക്കുണ്ടാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ ഏത് വിധേനയും ഭരണം പിടിച്ചടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷെ പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ തിരിച്ചടിയേക്കാൾ ഭയാനകമായിരിക്കും അനന്തര ഫലം. ഇത് പോലെ വൃത്തികെട്ട കളി കളിച്ചാൽ ഒരു പക്ഷെ ഭരണം പിടിക്കാമെങ്കിലും ഇടതുപക്ഷത്തിൻ്റെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയൻ. 

കുമ്പള പഞ്ചായത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് വോട്ട് നേടി ജയിച്ച മെമ്പർ സംഘ് പരിവാറിന് വേണ്ടി നിലകൊണ്ടു എന്ന് പറയുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങോളോടുള്ള വെല്ലുവിളിയാണ്. ഇത് കുമ്പള പഞ്ചായത്തിലെ സാധാരണ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും. 

ബി ജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ട്, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ലോക്കൽ സെക്രട്ടറി തന്നെ വോയ്‌സ് ക്ലിപ്പുമായി വരുന്നത് പരിഹാസ്യമാണ്. ജനങ്ങൾ വിഡ്ഡി കളാണെന്നാണോ ഇവർ തെറ്റിദ്ധരിച്ചിരിക്കുന്നത് . 

ജില്ലാ വൈസ് പ്രസിഡൻറ് കെ രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇസ്മായിൽ മൂസ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള പ്രസംഗിച്ചു. അബ്ദുല്ലത്തീഫ് കെ ഐ. തബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

No comments