JHL

JHL

ഐ പി എലിൽ മുഹമ്മദ് അസ്ഹറുദ്ദീൻ വിലകൂടിയ താരമാവും

കാസറഗോഡ് (www.truenewsmalayalam.com): മുംബൈക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടി ദേശീയ ക്രിക്കറ്റിന്‍റെ ശ്രദ്ധയാവാഹിച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീൻ  ഈ കാലയളവിലെ ഏറ്റവും വിലകൂടിയ  സാധ്യത. അത് സൂചിപ്പിക്കുന്ന തരത്തിൽ ക്രിക്കറ്റ് വിദഗ്ദർ അഭിപ്രായവുമായി രംഗത്ത്. 

 അടുത്ത ഐ.പി.എൽ ലേലത്തിൽ വമ്പൻ തുകക്ക് തങ്ങൾക്കൊപ്പമെത്തിക്കാൻ ടീമുകൾ ശ്രമിക്കുമെന്ന് മുൻ ഇന്ത്യൻ താരവും ടെലിവിഷൻ കമേന്‍ററ്ററുമായ ആകാഷ് ചോപ്ര പറയുന്നു. . തന്‍റെ വിഡിയോ കോളത്തിലാണ് ആകാഷ് ഇങ്ങനെയൊരു പ്രവചനം നടത്തിയത്. അസ്ഹറിന്‍റെ കൂറ്റനടികളുടെ മിടുക്കിനൊപ്പം ആ സെഞ്ച്വറി പിറന്നപ്പോൾ മറുവശത്ത് എതിരാളികൾ മുംബൈ ആയിരുന്നു എന്നത് ലേലത്തിൽ നിർണായകമാവുമെന്നും അദ്ദേഹം പറയുന്നു.

'വാംഖഡെയിൽ കരുത്തരായ എതിരാളികൾക്കെതിരെ മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റുചെയ്യാനെത്തുേമ്പാൾ മുമ്പിലുണ്ടായിരുന്നത് കൂറ്റൻ സ്കോറായിരുന്നു. റോബിൻ ഉത്തപ്പയും ശ്രീശാന്തും പിന്നെ സഞ്ജു സാംസണും കേരള ടീമിൽ ഉണ്ടായിരുന്നുവെങ്കിലും മുംബൈ എന്നാൽ മുംബൈ തന്നെയാണ്. ആ ആ പയ്യൻ പക്ഷേ, ഒന്നും കൂസാതെ അടിച്ചുതകർത്തത് മുംബൈയുടെ കേളികേട്ട ബൗളിങ് നിരയെയാണ്. 37 പന്തിലാണ് അസ്ഹർ സെഞ്ച്വറി തികച്ചത്. പത്തോവറിൽ ടീം 150 റൺസോളം സ്കോർ ചെയ്യുേമ്പാഴേക്ക് അവന്‍റെ സെഞ്ച്വറി പിറന്നുകഴിഞ്ഞിരുന്നു. ധവാൽ കുൽക്കർണിയും തുഷാർ ദേശ്പാണ്ഡെയും അടക്കമുള്ള എതിർബൗളിങ് ശക്തമായിരുന്നു. അവരെ തുണക്കാൻ പിച്ചിൽ പുല്ലിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നിട്ടും കൂറ്റനടികളിൽ അസ്ഹർ കാഴ്ചവെച്ച അതിശയം ഒരൊറ്റ രാത്രികൊണ്ട് അവനെ താരമാക്കി മാറ്റിയെന്നും ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി.

No comments