JHL

JHL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ഇരുപത് വർഷം തടവും 60000 രൂപ പിഴയും


മണിപ്പാൽ (True News, July 10, 2020): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ചുവരുത്തി കൂട്ട ബലാത്സഗത്തിനിരയാക്കിയ കേസിൽ പ്രതികളായ രണ്ടുപേരെ ഇരുപതു വർഷം കഠിന തടവിന് വിധിച്ചു. മണിപ്പാലിൽ 2017 ജൂണിൽ നടന്ന സംഭവത്തിലാണ് ഉഡുപ്പി സെഷൻസ് ആൻഡ് പോക്‌സോ കോടതിയുടെ വിധി. പ്രതികൾ അറുപതിനായിരം രൂപ പിഴയും അടക്കണം. മണിപ്പാൽ സ്വദേശികളായ ഗ്ലെൻ മത്യാസ് എന്ന ജെഫ്‌റി, ,സുഹൈൽ എന്നിവർക്കെതിരെയാണ് കോടതി  ശിക്ഷ വിധിച്ചത്.
2017 ജൂൺ 27 നു പ്രതികൾ പെൺകുട്ടിയോട് മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ എത്തിയ പെൺകുട്ടിയെ ഇവർ  സമീപത്തെ ആർബി വെള്ളച്ചാട്ടത്തിനു സമീപം കൊണ്ടുപോയി നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യം അകത്തുചെന്ന് അവശയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് സമീപത്തെ ഒരു ലോഡ്ജിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ 'അമ്മ മണിപ്പാൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് ചാർജ് ചെയ്തത്.
അന്നത്തെ മണിപ്പാൽ പോലീസ് ഇൻസ്‌പെക്ടർ എം സുദർശനൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഉടുപ്പി അഡീഷണൽ ജില്ലാ സെഷൻ കോടതി ജഡ്ജി വൽനമല ആനന്ദ റാവു ആണ് വിധി പ്രസ്താവിച്ചത്. ജില്ലാ സ്‌പെഷൽ പബ്ലിക് പ്രോസിക്കൂട്ടെർ വൈ ടി രാഘവേന്ദ്ര പ്രോസേക്യൂഷനുവേണ്ടി  ഹാജരായി, വിഡിയോ കോൺഫറൻസിലൂടെയായിരുന്നു   അവസാന ഘട്ട വിചാരണ നടന്നത് 
Advertisement :


Key words : rape pocso manippal 20 yeras imprisonment uduppi 




No comments