JHL

JHL

കൊറോണ മൂലം ജോലിപോകുമോ എന്ന ഭയം; ഭാര്യക്കും മകൾക്കും കോവിഡ് ബാധിച്ചോ എന്നും സംശയം: യുവാവ് ഭാര്യയെയും കുഞ്ഞിനേയും വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു

 
മംഗളൂരു(True News, July 25,2020): കോവിഡ് ഭയത്തെത്തുടർന്നു യുവാവ് ഭാര്യയെയും കുഞ്ഞിനേയും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. കർണാടക ധാർവാഡിലാണ്   ഞെട്ടിപ്പിക്കുന്ന സംഭവം. ഗദഗിലെ റോണാ താലൂക്കിലെ അസൂട്ടി വില്ലേജ്  സ്വദേശിയായ മൗനേഷ് പട്ടർ (36|) ആണ്  ശനിയാഴ്ച ഉച്ചയോടെ തന്റെ ഭാര്യ അർപ്പിത(28) മകൾ ശുക്രദ(4) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 
മൗനേഷ് ധാർവാഡിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും  പശ്ചാത്തലത്തിൽ ഇയാളുടെ ശമ്പളത്തിൽ കുറവു വരുത്തിയിരുന്നു. കൂടാതെ ജോലി നഷ്ടപ്പെടുമോ എന്ന ഭയവും മൗനീഷിനെ വിഷമിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ധാർവാഡ് നഗരത്തിലും പരിസരത്തും കോവിഡ് വ്യാപനം വർധിച്ചു വരുന്നത് ഇയാളുടെ ഭയം വർധിപ്പിച്ചു. 
ഇതിനിടെ ഭാര്യ അർപ്പിതക്കും കൂഞ്ഞിനും മറ്റു  അസുഖങ്ങൾ പിടിപെടുകയും  ചെയ്തു. അർപ്പിതക്ക് രക്തസമ്മർദം കുറയുകയായിരുന്നു. മകൾക്കു പനിയും. രണ്ടുപേരെയും കഴിഞ്ഞ ദിവസം  അടുത്തുള്ള ഡോക്ടറെ കാണിച്ചു ചികത്സ തേടുകയും ചെയ്തു. എന്നാൽ കുട്ടിയുടെ അസുഖം ഭേദമയില്ല,  ഇത് കോവിഡ് ബാധയായിരിക്കുമെന്ന് ഇയാൾ ഭയന്നു. തുടർന്നാണ് ഇയാൾ മകൾക്കും ഭാര്യക്കും വിഷം നൽകിയത്. ഇയാൾ എഴുതിവെച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ധാർവാഡ് തഹസിൽദാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.ധാർവാഡ് സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

No comments