പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഉള്ളാളിൽ യുവാവിനെ ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു.
ഉള്ളാൾ (True News, July 27,2020): യുവാവിനെ ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു. ഉള്ളാൾ മേലങ്ങാടിയിലെ മുഹമ്മദ് രിഫായിസ് (25)ആണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ തൊക്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഞായറാഴ്ച്ച വൈകീട്ട് ആണ് സംഭവം. രിഫാഇസ് വീട്ടിൽ വരാന്തയിൽ ഇരിക്കെയാണ് അക്രമി സംഘം എത്തി ഇയാളുടെ തലയിലും മുതുകിലും വെട്ടിയത്.
തനിക്ക് വധഭീഷണിയുണ്ടന്നു പോലീസിൽ പരാതി നൽകി മണിക്കൂറുകൾക്കകമാണ് അക്രമം. ഉള്ളാൾ സ്വദേശികളായ ജൽദി ഇർഫാൻ ,സൽവാൻ എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതി പിൻവലിച്ചില്ലെകിൽ കൊന്നു കളയുമെന്നും പൊലീസിന് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
നേരത്തെ ഉള്ളാൾ കടപ്പുറയിലെ ഷമീർ അഫ്‌നാൻ എന്നിവരും മറ്റു ആറുപേരുമടങ്ങിയ സംഘം രിഫായീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഗുണ്ടാ നേതാവ് ടാർജറ്റ് ഇല്യാസ് കൊല്ലപ്പെട്ടതുപോലെ തന്നേയും വീട്ടിൽ വന്നു കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് എട്ടംഗ സംഘം രിഫായീസിനെ അവരുടെ വാഹനത്തിലേക്ക് വലിച്ചുകൊണ്ട് പോക്കുകയും വാളുകൾ അടക്കമുള്ള ആയുധങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് രിഫായീസ് തനിക്ക് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു ഉള്ളാൾ പോലീസിൽ പരാതി നൽകിയത്.
Post a Comment