പതിനാറു വയസ്സുകാരിയെ പിതാവുൾപ്പെടെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍;പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകൾ
കാഞ്ഞങ്ങാട്: (True News, July 24,2020) തൈക്കടപ്പുറത്ത് പതിനാറു വയസ്സുകാരിയെ പിതാവുൾപ്പെടെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ്, നീലേശ്വരം നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കുട്ടിയുടെ പിതാവുള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
കുട്ടിയുടെ പിതാവുള്‍പ്പെടെ നാല് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ കൂടി അറസ്റ്റിലാവാന്‍ ബാക്കിയുണ്ട്. സംഭവത്തില്‍ പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകൾ
കഴിഞ്ഞദിവസം അറസ്റ്റിലായ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്തിയതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കും. ഈ തെളിവുകള്‍ ശേഖരിച്ചാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പ്രതിചേര്‍ത്തേക്കും. നേരത്തെ കുട്ടിയുടെ മാതാവിനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. കര്‍ണാടക സുള്ള്യ സ്വദേശിയുടെ രണ്ടാം ഭാര്യയിലെ മകളാണ് ഭാര്യയിലെ മകളാണ് പീഡനത്തിനിരയായത്. മുന്‍ മദ്രസ അധ്യാപകനായ ഇയാളുടെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് 2017-ല്‍ നാലുകേസുകള്‍ ബേക്കല്‍ പോലീസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. കുട്ടിയെ കര്‍ണാടകയില്‍ കൊണ്ടുപോയും പ്രതികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അമ്മാവന്മാര്‍ക്കൊപ്പമെത്തിയാണ് കുട്ടി ഞായറാഴ്ച പരാതി നല്‍കിയത്. മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നല്‍കി. അന്നുരാത്രിതന്നെ പിതാവടക്കം നാലുപേരെ നാലുപേരെ കസ്റ്റഡിയിലെടുത്തു. പിതാവിനെ കൂടാതെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), പഞ്ചാവി സ്വദേശി പി.പി.മുഹമ്മദലി (20), 17 വയസ്സുകാരന്‍ വയസ്സുകാരന്‍ എന്നിവരാണ് പിടിയിലായത്
Post a Comment