യാത്രാക്ലേശത്തിനു വിരാമമായി ; ബദിയഡുക്ക-പെര്‍ള റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു
ബദിയഡുക്ക (www.truenewsmalayalam.com Aug 30, 2019): ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാനപാതയിലെ കരിമ്പിലയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞതുമൂലമുണ്ടായ യാത്രാക്ലേശത്തിന് പരിഹാരമായി. സ്വകാര്യവാഹനങ്ങളും കര്‍ണാടക കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ ഓടിത്തുടങ്ങി. ഒരു മാസമായി പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള നിരവധി യാത്രക്കാരാണ് യാത്രാ ദുരിതവുമായി കഴിഞ്ഞിരുന്ന വാർത്ത ട്രൂ ന്യൂസ് ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്തിരുന്നു. കരാറുകാർ ജോലികൾ മനപ്പൂർവം വൈകുക്കുന്ന കാര്യവും ട്രൂ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡി.സജിത്ബാബു വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. ഗതാഗതതടസമുണ്ടാകുന്ന രീതിയിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ച് നിയന്ത്രണ വിധേയമായി ബസ് സര്‍വീസ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ഇടപെട്ട് ഗതാഗതം വീണ്ടും നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ നിരന്തരമായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ മണ്ണ് നീക്കംചെയ്തതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ഇതോടെ ഒരു മാസമായി നീണ്ടുനിന്ന യാത്രാക്ലേശത്തിന് പരിഹാരമായി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡി.സജിത്ബാബു വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. ഗതാഗതതടസമുണ്ടാകുന്ന രീതിയിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ച് നിയന്ത്രണ വിധേയമായി ബസ് സര്‍വീസ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ഇടപെട്ട് ഗതാഗതം വീണ്ടും നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ നിരന്തരമായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ മണ്ണ് നീക്കംചെയ്തതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ഇതോടെ ഒരു മാസമായി നീണ്ടുനിന്ന യാത്രാക്ലേശത്തിന് പരിഹാരമായി.
Post a Comment