അടക്ക മോഷ്ടാവിനെ വെടിവെച്ചിട്ടത് ആത്മരക്ഷാർത്ഥമെന്ന് പോലീസിൽ ഹാജരായ പ്രതി
ബാഗമണ്ഡല(True News 30 August 2019) : അടയ്ക്ക മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. പാണത്തൂര്‍ കരിക്കെ എള്ളുകൊച്ചി കുണ്ടച്ചിക്കാനത്തെ തങ്കച്ചന്‍ – സുചിത്ര ദമ്പതികളുടെ മകന്‍ ഗണേശ (39)നാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 12മണിയോടെ എള്ളുകൊച്ചി ഒള്ളെണ്ണ എന്ന സ്ഥലത്താണ് സംഭവം. കര്‍ണാടകയിലെ ബാഗമണ്ഡലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒളെണ്ണയിലെ ഹൊന്നണ്ണയുടെ വെടിയേറ്റാണ് ഗണേശന്‍ മരിച്ചത്. രാത്രി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഗണേശനു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശന്‍ മരണപ്പെട്ടതോടെ തോക്കുമായി ഹൊന്നണ്ണ ബാഗമണ്ഡലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമം നടത്തിയ ഗണേശനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് നേരെ യുവാവ് കത്തി വീശി അക്രമിക്കാന്‍ തുനിഞ്ഞുവെന്നും ഇതേ തുടര്‍ന്നാണ് വെടിവെച്ചതെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സുപ്രീതയാണ് ഗണേശന്റെ ഭാര്യ : നാലുമക്കളുണ്ട്. കൃഷി മുഖ്യ ഉപജീവന മാര്‍ഗ്ഗമായി കാണുന്നതിനാല്‍ ഈ ഭാഗത്ത് പലര്‍ക്കും ലൈസന്‍സോടു കൂടിയുള്ള തോക്കുകളുണ്ട്.
വ്യാഴാഴ്ച രാത്രി 12മണിയോടെ എള്ളുകൊച്ചി ഒള്ളെണ്ണ എന്ന സ്ഥലത്താണ് സംഭവം. കര്‍ണാടകയിലെ ബാഗമണ്ഡലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒളെണ്ണയിലെ ഹൊന്നണ്ണയുടെ വെടിയേറ്റാണ് ഗണേശന്‍ മരിച്ചത്. രാത്രി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഗണേശനു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശന്‍ മരണപ്പെട്ടതോടെ തോക്കുമായി ഹൊന്നണ്ണ ബാഗമണ്ഡലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമം നടത്തിയ ഗണേശനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് നേരെ യുവാവ് കത്തി വീശി അക്രമിക്കാന്‍ തുനിഞ്ഞുവെന്നും ഇതേ തുടര്‍ന്നാണ് വെടിവെച്ചതെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സുപ്രീതയാണ് ഗണേശന്റെ ഭാര്യ : നാലുമക്കളുണ്ട്. കൃഷി മുഖ്യ ഉപജീവന മാര്‍ഗ്ഗമായി കാണുന്നതിനാല്‍ ഈ ഭാഗത്ത് പലര്‍ക്കും ലൈസന്‍സോടു കൂടിയുള്ള തോക്കുകളുണ്ട്.
Post a Comment