ന്യൂനമർദ സാധ്യത; മത്സ്യബന്ധനത്തിന് 28ന് അർധരാത്രി മുതൽ പൂർണ വിലക്ക്
തിരുവനന്തപുരം(True News 28 May 2020): മത്സ്യബന്ധനത്തിന് 28ന് അർധരാത്രി മുതൽ പൂർണ വിലക്ക്. അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിച്ച പശ്ചാത്തലത്തിൽ 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചു. 28ന് ശേഷം കേരള തീരത്തുനിന്ന് ഒരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ 28ന് രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണം. ന്യൂനമർദ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 31ഓടുകൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 1077 എന്ന ടോൾഫ്രീ നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
-ജില്ല ഇ.ഒ.സികൾ, താലൂക്ക് കൺട്രോൾ റൂമുകൾ, ഫിഷറീസ്, കെ.എസ്.ഇ.ബി, പൊലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നിർദേശിച്ചു.
നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ 28ന് രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണം. ന്യൂനമർദ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 31ഓടുകൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 1077 എന്ന ടോൾഫ്രീ നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
-ജില്ല ഇ.ഒ.സികൾ, താലൂക്ക് കൺട്രോൾ റൂമുകൾ, ഫിഷറീസ്, കെ.എസ്.ഇ.ബി, പൊലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നിർദേശിച്ചു.
Post a Comment