JHL

JHL

കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ബന്തിയോട് സുബ്ബയ്യക്കട്ടയിലെ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

ബന്തിയോട്(True News 27 May 2020): കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ  രണ്ടു സഹോദരന്മാർ  ശ്വാസംമുട്ടി മരിച്ചു. സുബ്ബയ്യക്കട്ട മജിലാറിലെ നാരായണന്‍ (50), സഹോദരന്‍ ശങ്കരന്‍ (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച  രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഇവരുടെ പറമ്പിലെ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്വാസം മുട്ടിമരിച്ചത്. ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ അവശനിലയിലായത് കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി. ഇരുവരേയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളാണ്. കൂലിപ്പണിക്കാരാണ് ഇരുവരും. കലാവതിയാണ് നാരായണന്റെ ഭാര്യ. ശങ്കരന്റെ ഭാര്യ: ഭാരതി. രണ്ടുപേര്‍ക്കും മക്കളില്ല. മാധവന്‍ സഹോദരനാണ്.

No comments