മായിപ്പാടിയിലും പുത്തിഗെയിലുംകുന്നിടിഞ്ഞ് വീടുകൾ മണ്ണിനടിയിലായി.വ്യാപകമായ കൃഷിനാശം
കാസറഗോഡ് (True News 14 August 2019):പുത്തിഗെ മുഗു റോഡിൽ മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. മുഗു അമ ത്തൊടി അബ്ബാസിന്റെ ഭാര്യ ബീഫാത്തിമയും മകൻ മുഹമ്മദ് സിദ്ദീഖും താമസിക്കുന്ന വീടിന്റെ ഒരു ഭാഗമാണ് കുന്നിടിഞ്ഞ് മണ്ണിനടിയിലായത്.
മായിപ്പാടി ഡയറ്റ് കോമ്പൗണ്ടിന്റെ ഭാഗമായിട്ടുള്ള കുന്നിലെ മണ്ണിടിഞ്ഞ് ദമ്പതിമാര്‍ താമസിക്കുന്ന വീടിന്റെ ഒരുഭാഗം തകര്‍ന്നു. മായിപ്പാടി പട്ള റോഡിലെ പി.കൃഷ്ണന് നായരുടെ വീടാണ് തകര്‍ന്നത്. സമീപത്തെ കുന്നില്‍നിന്ന് മണ്ണിടിഞ്ഞ് വീടിന്റെ അടുക്കളഭാഗം മൂടിയ നിലയിലാണ്. വയോധികരായ കൃഷ്ണന് നായരും ഭാര്യ രുക്മിണിയുമാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്തും വില്ലേജധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
ജില്ലയിൽ ഇതുവരെ ഉണ്ടായ കനത്തമഴ മൂലം 12.16 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,34,700 രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്. 4114 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
223 ഹെക്ടർ38 ഹെക്ടർ പച്ചക്കറികൃഷിയും നശിച്ചു. 4902 കായ്ഫലമുള്ള തെങ്ങുക ളും 42,058 കുലച്ച ഏത്തവാഴ കൃഷിയും 1959 കുരുമുളകുവള്ളിയും നശിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ കൃഷി ഓഫീസറും കൃഷി ഓഫീസർമാരും മറ്റു ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട കൃഷിസ്ഥലങ്ങൾ സന്ദർശിക്കുകയും കൃഷിനാശം വിലയിരുത്തുകയും ചെയ്തു.
Post a Comment