JHL

JHL

ബന്തിയോട് വെടിവെപ്പ് : പരാതിക്കാരനെ പോലിസ് കള്ളക്കേസിൽ കുടുക്കിയെന്ന് ഭാര്യയും ഉമ്മയും

കുമ്പള(True News 26 November 2020): ദിവസങ്ങൾക്കു മുമ്പ് ബന്തിയോട് അഡ്കയിൽ ഉണ്ടായ വെടിവെപ്പ് കേസിൽ പരാതിക്കാരനെ പോലിസ് പിടിച്ചുകൊണ്ട് പോയത്  നീതികരിക്കാനാവില്ലെന്നു ഭാര്യയും, ഉമ്മയും വർത്താ സമ്മേളനത്തിൽ പറഞ്ഞു.


കഴിഞ്ഞ മാസം 31നു ആണ് ബന്തിയോട് വെച്ചു ഇരു സംഘങ്ങൾ തമ്മിൽ വെടിവെപ്പ് ഉണ്ടായത്. ഈ കേസിലെ പരാതിക്കാരനായ  ബാച്ചു എന്ന് വിളിക്കുന്ന ബാത്തിഷയെ ആണ്  ഇന്ന് കുമ്പള പോലിസ് പിടികൂടിയത്. എസ് ഐ യും സംഘവും വീട് വളഞ്ഞാണ് പ്രതിയെ പിടിച്ചത്. എന്നാൽ തന്റെ മകൻഒരു പ്രശ്നത്തിനും പോയിട്ടില്ലെന്നും, തികച്ചും  നിരപരാധി ആണ്  എന്നും അവർ പറയുന്നു‌. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ തന്നെയായിരുന്നു. മനപ്പൂർവ്വം കള്ളകേസിൽ കുടുക്കനാണ് ശ്രമം നടത്തുന്നത്. ബാത്തിശയുടെ ഭാര്യ കദീജ, ഉമ്മ ബീഫാത്തിമ കുമ്പള പ്രസ്സ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ വിശദീകരിച്ചത്.

No comments