JHL

JHL

ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനയച്ചു.

ഉപ്പള(True News 24 November 2020): മണിയംപാറ പുഴയിൽ യുവതിക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഉപ്പള ഹിദായത്ത് നഗർ സ്വദേശിയും ഉപ്പളയിലെ കാർ ഡ്രൈവറായ ഇമ്ത്തിയാസ് (47) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. യുവാവിനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. 

ഭർതൃമതിയായ മുപ്പത് കാരിയോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ശേഷമാണ് അപകടത്തിൽ പെട്ടത്. യുവതി നീന്തി കരക്കടിഞ്ഞു. യുവാവിന് നീന്തൽ അറിയാത്തത് കൊണ്ട് മുങ്ങിപ്പോയതാകാം എന്നാണ് സൂചന. സംഭവസ്ഥലത്ത് മരണപ്പെട്ട ഇമ്തിയാസിനെ രണ്ട് പേർ വന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

യുവാവ് മുങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബദിയടുക്ക പോലീസിന് വിവരം നൽകിയത്. പോലിസ് എത്തി യുവതിയെ കസ്റ്റഡിലെടുക്കുകയും പുഴയോരത്ത് നടത്തിയ പരിശോധനയിൽ ഇരുവരും എത്തിയ സ്കൂട്ടറും ഒരു കവറിൽ യുവാവിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോണുകളും ചില രേഖകളും കണ്ടത്തിട്ടുണ്ട്. യുവാവ് കർണ്ണാടകയിൽ ഒരു കേസിലെ പ്രതിയാണന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം വരെ തിരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല. 

സംഭവത്തിന്റെ ദുരൂഹത പുറത്ത് കൊണ്ട് വരണമെനന്ന് നാട്ടുകാർ ആവശ്യപെടുന്നു.  വിശദ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

No comments