JHL

JHL

ബദിയടുക്കയിലും വിദ്യാനഗറും വ്യത്യസ്ഥ റോഡപകടങ്ങളില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ബദിയടുക്ക / കാസറഗോഡ് : ഞായറാഴ്ച രാത്രി വ്യത്യസ്ഥ അപകടങ്ങളിൽ പെട്ട് രണ്ടു യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. ബദിയടുക്ക കന്യാന സ്വദേശിയും ബദിയടുക്ക ടൗണിലെ പഴയകാല മത്സ്യ വ്യാപാരിയുമായ കല്ലായം ഹസൈനാറിൻ്റെ മകൻ അബ്ദുൽ റസാഖ് (32) ആണ് മരിച്ചത്. ബൈകിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ഞായറാഴ്ച രാത്രി 8.30 മണിയോടെ ബദിയടുക്ക പിലങ്കട്ട വളവിലെ മില്ലിനടുത്താണ് അപകടം സംഭവിച്ചത്. കൂട്ടിയിടിയിൽ ബൈക്കും ബുള്ളറ്റും പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആംബുലൻസിൽ മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിൻ്റെ ജീവൻ രക്ഷിക്കാനായില്ല.   മാതാവ്: ബീഫാത്വിമ. ഭാര്യ: സാജിദ (കുഞ്ചാർ ). മക്കളില്ല.  സഹോദരങ്ങൾ: ഹനീഫ്, അശ്റഫ്, ഖമറുദ്ദീൻ, അശ്കർ, സിദ്ദീഖ് (ഇരുവരും ഗൾഫിൽ), റുഖിയ, മറിയം, മൈമൂന, സകീന, ആഇശ.

 

വിദ്യാനഗറിൽ ഉണ്ടായ അപകടത്തിൽ കൊറക്കോട്ടെ   ഷക്കീൽ (21) ആണ് മരിച്ചത്. കൊറക്കോട്ടെ ഓടോ റിക്ഷ ഡ്രൈവർ ബശീർ - സുഹ്‌റ ദമ്പതികളുടെ മകനാണ്.

ഗൾഫിൽ തിരിച്ചു വന്ന ശകീർ അടുത്തിടെ ചക്കര ബസാറിൽ മൊബൈൽ സെർവീസ് കട തുറന്നിരുന്നു. ഞായറാഴ്ച വൈകീട്ട്  സ്‌കൂട്ടറിൽ  പോകുമ്പോൾ വിദ്യാനഗറിൽ വെച്ച് ഓട്ടോ റിക്ഷ ഇടിച്ചിട്ട് കാറിലും ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.  സഹോദരങ്ങൾ ശകീന, ശമീമ.



No comments