JHL

JHL

സംഘ്പരിവാർ അഡ്മിനിസ്ട്രെറ്റർ പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിൽ നിന്നും പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി പ്രതിഷേധം

കാസറഗോഡ്(www.truenewsmalayalam.com) : ലക്ഷദ്വീപിലെ 99 ശതമാനം വരുന്ന മുസ്‍ലിം സമൂഹത്തെ വംശീയമായി ഉൻമൂലനം ചെയ്യുന്നതിനായി സംഘ്പരിവാർ ഭരണകൂടം അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 

 ഹിന്ദുത്വ ഭരണകൂടം ലക്ഷ്യം വെക്കുന്ന കാവിവൽക്കരണത്തിന്റെ നടത്തിപ്പുകാരനാണ് പ്രഫുൽ പട്ടേൽ. സ്വസ്ഥമായ ജീവിതം നയിച്ചുവരുന്ന ദ്വീപിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ദ്വീപ് ജനത കാത്തുസൂക്ഷിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും സംഘവും ലക്ഷദ്വീപില്‍ കാലുകുത്തിയത്. വളരെ കുറഞ്ഞ ആശുപത്രി സംവിധാനമുള്ള ദ്വീപിലെ ആരോഗ്യ മേഖലയെ തകർക്കുന്ന സമീപനമാണ് സംഘ്പരിവാർ നടത്തുന്നത്.

തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുമാറ്റി. സ്കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം നിർത്തലാക്കിയും അംഗൻവാടികൾ അടച്ചുപൂട്ടിയും ടൂറിസത്തിന്റെ മറവിൽ മദ്യശാലകൾ സുലഭമായി തുറന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. മാംസാഹാരം നിരോധിച്ചും ജില്ലാ പഞ്ചായത്ത് അധികാരം റദ്ദ് ചെയ്തും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ ദ്വീപിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 


ലക്ഷദ്വീപിലെ മാധ്യമ പ്രവർത്തനങ്ങൾക്ക് പോലും വിലക്കുകൾ ഏർപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ദ്വീപിലെ ആദ്യത്തെ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. സംഘ്പരിവാർ ഭീകരതക്കെതിരെ പോരാടുന്ന ദ്വീപിലെ ജനാധിപത്യ സമൂഹത്തോട് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി  ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ വടക്കേക്കര പറഞ്ഞു. ജനങ്ങളുടെ സമാധാനപൂർണമായ ജീവിതത്തെയും വിശ്വാസത്തെയും തകർക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.കാസറഗോഡ് മണ്ഡലത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പരിപാടി നടന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ അഷ്‌റഫ് പടന്ന, ഉദുമ മണ്ഡലത്തിൽ പി കെ അബ്ദുല്ല, കാസറഗോഡ് മണ്ഡലത്തിൽ നഹാറുദ്ദീൻ, മഞ്ചേശ്വരം മണ്ഡലത്തിൽ അബ്ദുല്ലത്തീഫ് കുമ്പള എന്നിവർ നേതൃത്വം നൽകി.

No comments