മംഗളൂരു സ്വദേശികളായ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ മടിക്കേരിയിൽ അറസ്റ്റിൽ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദമ്പതികൾ കൊല്ലപ്പെട്ടത്. മംഗളൂരു സ്വദേശികളായ ഇവർ 12 വർഷത്തോളമായി ബംഗളൂരുവിലാണ് താമസം. ഭാസ്കരൻ ഖനിജ ഭവനിൽ കാന്റീനിൽ കാഷ്യറാണ്. കേന്ദ്ര ഗവ. സർവീസിൽ നിന്ന് വിരമിച്ചതാണ് ശാന്ത.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൊഴിൽ രഹിതനായ ശരത് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കും. സംഭവദിവസം രാത്രി എട്ടരക്കും ഒമ്പതിനും ഇടയിൽ അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിൽ അമ്മയും ഇടപെട്ടു. ഇരുവരേയും മകൻ കനമുള്ള വടി ഉപയോഗിച്ച് തലക്കടിച്ച് മാരക മുറിവേൽപ്പിച്ച് വീട് പുറത്തു നിന്ന് പൂട്ടി രക്ഷപ്പെട്ടു.
ദമ്പതികൾ സഹായത്തിനായി കരഞ്ഞെങ്കിലും അത്തരം ശബ്ദങ്ങൾ ആ വീട്ടിൽ പതിവായതിനാൽ അയൽക്കാർ ഗൗനിച്ചില്ല. പിറ്റേന്ന് രാവിലെ ശരതിന്‍റെ സഹോദരൻ സജിത്ത് വീട്ടിലേക്ക് ഫോണിൽ വിളിച്ച് എടുക്കാത്തതിനാൽ അയൽക്കാരോട് വിവരം തിരക്കി. വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽ ആണെന്നും ആരേയും വെളിയിൽ കാണുന്നില്ലെന്നുമാണ് അയൽക്കാർ പറഞ്ഞത്. പന്തികേട് തോന്നി 11.30ഓടെ വീട്ടിൽ എത്തിയ സജിത് വാതിൽ ബലംപ്രയോഗിച്ച് തുറന്ന് അകത്തു കടന്നപ്പോൾ അച്ഛന്‍റേയും അമ്മയുടേയും മൃതദേഹങ്ങളാണ് കണ്ടത്.
Post a Comment