ബസ് ഡ്രൈവർക്ക് നേരെയുണ്ടായ വധശ്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കുമ്പള(www.truenewsmalayalam.com) : ബന്തിയോട് കയ്യാറില്‍ ബസ് ഡ്രൈവർക്ക് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യാറിൽ താമസിക്കുന്ന ചന്തു എന്ന ചന്ദ്രൻ (28), ചന്ദ്രഹാസ (57) എന്നിവരെയാണ് കുമ്പള എസ്.ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ കയ്യാറിലെ പാണ്ടി എന്ന വിഷ്ണുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വീടിനടുത്ത് പരസ്യമായി മദ്യം വിൽക്കുന്നതിനെ ചോദ്യം ചെയ്തതിന് ബസ് ഡ്രൈവർ കയ്യാറിലെ ഇസ്മയിലിന്റെ മകൻ റഷീദിനെ ജൂൺ 20 ന് രാത്രി എട്ടരയോടെ ബൈക്കിൽ വീട്ടിലേക്ക് പോകവെ ചന്ദ്രൻ എന്ന ചന്തു സൗഹൃദം നടിച്ച് പിടിച്ചിരുത്തുകയും ചന്ദ്രഹാസ പാണ്ടി എന്ന വിഷ്ണു എന്നിവർ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രധാന
പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് റഷീദിന്റെ കുടുംബം കഴിഞ്ഞ ദിവസം കുമ്പളയിൽ വാർത്ത സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതികൾ അറസ്റ്റിലായത്.
Post a Comment