കൊറോണ:കടുത്ത നടപടികളുമായി സൗദിഅറേബ്യ, പള്ളികളും ദേവാലയങ്ങളും അനിശ്ചിതമായി അടച്ചിടാൻ കർശനനിർദേശം, ജുമുഅഃ നമസ്കാരങ്ങളും മുടങ്ങും ;ജുമുഅക്കു പകരം നാല് റക്അത്ത് ദുഹ്ർ നമസ്കാരമാണ് നിർവഹിക്കേണ്ടതെന്നും നിർദ്ദേശം
മസ്കത്ത് / ജിദ്ദ (True News,March 18,2020): കോവിഡ് 19 വ്യാപകമായ സാഹാചര്യത്തിൽ കടുത്ത നടപടികളുമായി അറബ് രാജ്യങ്ങൾ.കൂട്ടം കൂടുന്നതിനും പള്ളിയിൽ വരുന്നതിനും നിയന്ത്രണം വരുത്താൻ സൗദി ഒമാൻ മാത കാര്യ വിഭാഗം സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ്. മക്ക, മദീന ഹറമുകൾ ഒഴികെ രാജ്യത്തെ മുഴുവൻ പള്ളികളുടെയും കവാടങ്ങൾ താൽക്കാലികമായി അടച്ചിടും. പള്ളികളിൽനിന്ന് അഞ്ചുനേരവും ബാങ്ക് മാത്രം. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി ഇരു ഹറമുകളിൽ ഒഴികെ രാജ്യത്തെ ബാക്കി മുഴുവൻ പള്ളികളിലും ജുമുഅ, ജമാഅ ജമാഅത്ത് നമസ്കാരങ്ങൾ നിർത്തിവെക്കാൻ സൗദി പണ്ഡിതസഭ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. മുതിർന്ന സൗദി പണ്ഡിതന്മാരുടെ സഭ ചൊവ്വാഴ്ച റിയാദിൽ യോഗം ചേർന്നാണ് ഇൗ തീരുമാനമെടുത്തത്. കോവിഡ്-19ൻറ നിലവിലെ സ്ഥിതിഗതിൾ വിലയിരുത്തിയ ശേഷമാണ് രാജ്യത്തെ മുഴുവൻ മേഖലകളിലേയും പള്ളികളിലെ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾ നിർത്തിവെക്കാൻ തീരുമാനമെടുത്തത്
ഇരുഹറമുകളെ തീരുമാനത്തിൽനിന്ന് ഒഴിവാക്കി.അഞ്ചുനേരവും ബാങ്ക് മുഴങ്ങും. ബാങ്കിനിടയിൽ ‘നമസ്കാരം വീടിനകത്ത് വെച്ച് നിർവഹിക്കുക’ എന്ന് ആവശ്യപ്പെടും. ജുമുഅക്കു പകരം നാല് റക്അത്ത് ദുഹ്ർ നമസ്കാരമാണ് നിർവഹിക്കേണ്ടതെന്നും തീരുമാനം ഖുർആനിൻറയും നബിചര്യയുടെയും അടിസ്ഥാനത്തിലാണെന്നും പണ്ഡിത സഭ വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനിൽ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ അടക്കാൻ ചൊവ്വാഴ്ച രാത്രി നടന്ന സുപ്രീം കമ്മിറ്റിയുടെ മൂന്നാമത് യോഗം നിർദേശിച്ചു. അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം പാടില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളിൽ ഉണ്ടാവുക. ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം. ഒമാനികൾ അല്ലാത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി യോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന യോഗം ഇൗ തീരുമാനമെടുത്തിരുന്നെങ്കിലും തിങ്കളാഴ്ച സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ ആശയകുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. ഒമാനികൾ രാജ്യത്തിന് പുറത്ത്പോകുന്നതും കമ്മിറ്റി നിരോധിച്ചു. പുതിയ തീരുമാനങ്ങൾ ഇന്നു മുതൽ പ്രാബല്ല്യത്തിൽ വരും.
Post a Comment