കാസറഗോഡ് പരവനടുക്കത്ത് ആത്മഹത്യ ചെയ്ത ദമ്പതികൾ പ്രണയ വിവാഹിതർ; മൂന്നു മാസം മുമ്പ് ഭർത്താവിനെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതായിരുന്നു ബദിയടുക്ക സ്വദേശിയായ യുവതി ജയ.ജയയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ
കാസര്‍ഗോഡ്: (True News, March14,2020) കാസറഗോഡ് പരവനടുക്കത്ത് ആത്മഹത്യ ചെയ്ത ദമ്പതികൾ മൂന്നു മാസങ്ങൾക്കു മുമ്പ് പ്രണയ വിവാഹിതരായവർ മൂന്നു മാസം മുമ്പ് ഭർത്താവിനെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതായിരുന്നു ഭാര്യ ജയ.
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍. കുംബഡാജെ ചെക്കൂടലിലെ ജയ(24)യെയാണ് ഉദുമ സ്വദേശി ജിഷാന്തി(33)നൊപ്പം പരവനടുക്കം നെച്ചിപ്പടുപ്പിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെക്കൂടലിലെ രാമന്റെയും പരേതയായ സുമയുടെയും മകളായ ജയ നേരത്തേ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ജീവനക്കാരിയായി ജോലിചെയ്തിരുന്നു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ യുവാവുമായുള്ള ആദ്യവിവാഹത്തില്‍ രണ്ട് വയസുള്ള ആണ്‍കുട്ടിയുണ്ട്. അമ്മ സുമ കൊലചെയ്യപ്പെട്ടതായിരുന്നു. ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനായ ജിഷാന്ത് കല്ലുകെട്ട് തൊഴിലാളിയായിരുന്നു. ജിഷ, ജിഷിത എന്നിവര്‍ സഹോദരിമാരാണ്.
മൂന്നുമാസം മുമ്പ് ജയ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീടുവിട്ടപ്പോള് വീട്ടുകാര്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നൽകുകയും പോലീസ് ഇരുവരെയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ജിഷാന്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് കോടതിയില്‍ ബോധിപ്പിച്ചതിനുശേഷമാണ് ഇരുവരും വിവാഹിതരായി നെച്ചിപ്പടുപ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസത്തിനെത്തിയത്.
കഴിഞ്ഞദിവസം ഇരുവരെയും പുറത്തു കാണാതിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ പരിസരവാസികള്‍ ക്വാര്‍ട്ടേഴ്സിനകത്തു കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളവാതില്‍ തുറന്നിട്ട നിലയിലായിരുന്നു. കാസര്‍ഗോഡ് ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍, മേല്‍പ്പറമ്പ് എസ്ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ജിഷാന്തിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ജയയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment