JHL

JHL

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം കാസര്കോട് ജില്ലകളിൽ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളിൽ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്.

തിരുവനന്തപുരം(True news 31 March 2020):: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്കോട് ജില്ലകളിൽ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളിൽ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്. 
ഇതോടെ രോഗം ബാധിവരുടെ എണ്ണം 215 ആയി. പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നു,.നിരീക്ഷണത്തിൽ ഇപ്പോഴുള്ളത് 1.69 ലക്ഷം പേർ. വീടുകളിൽ 162471 പേരുണ്ട്. ആശുപത്രികളിൽ 658 പേർ കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമന്നാണ് കണക്ക് കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
പോത്തൻകോട് സ്വദേശി അബ്ദുൾ റഷീദിന്‍റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്പര്‍ക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഹൃദ് രോഗം അടക്കമുള്ള രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു.
കൊവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തൻകോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പോത്തൻകോട് മാത്രമല്ല സമീപ പ‍ഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റവിൽ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 
കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിൽ. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും. പഞ്ചായത്ത് തല ഡാറ്റയെടുത്ത് പെട്ടെന്ന് പരിശോധനക്ക് അയക്കും. 
 രോഗലക്ഷണം ഉള്ലവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.
 കാസർകോട് മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങും. മാസ്കുകൾക്ക് ദൗർലഭ്യമില്ല. എൻ95 മാസ്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന നിലയിലാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 
നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് വിശദമായ പരിശോധന നടത്തി പങ്കെടുത്തവരുടെ ലിസ്റ്റ് കളക്ടർമാർ മുഖേന നൽകി. ബന്ധപ്പെട്ട ജില്ലകളിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. 
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ.
നേരിട്ടെത്തി റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റർ ചെയ്ത സന്നദ്ധ) പ്രവർത്തകരുടെ സേവനം റേഷൻ കടകളിൽ ഉപയോഗിക്കാം. റേഷൻ വിതരണം ഈ മാസം അധികമാണ്. ലോക്ക് ഡൗൺ നിയന്ത്രണം ഉണ്ട്. ക്രമീകരണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാകണം. സന്നദ്ധ പ്രവർത്തകർ മുന്തിയ പരിഗണന നൽകേണ്ടത് അന്ത്യോദയ, മുൻഗണന പട്ടികയിലുള്ളവർക്ക് ധാന്യമെത്തിക്കാനാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 
ഒറ്റയ്ക്ക് താമസിക്കുന്നവർക്കും അവശത അനുഭവിക്കുന്നവർക്കും മറ്റും വീടുകളിൽ റേഷനെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ റേഷനെത്തിക്കണം. ഇത് സുതാര്യമായി ചെയ്യാനാവണം. റേഷൻ കടകളിൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. തിരക്ക് ഒഴിവാക്കാനും അകലം പാലിക്കാനും ചില ക്രമീകരണം വരുത്തണം. പെൻഷൻ വിതരണത്തിന് ബാങ്കുകൾ സ്വീകരിച്ചത് പോലെ കാർഡ് നമ്പർ വെച്ച് ക്രമീകരണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 
നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ലവർക്ക് വിതരണം ചെയ്യും. ഏപ്രിൽരണ്ടിന് രണ്ട്, മൂന്ന്, മൂന്നിന് നാല് അഞ്ച്, നാലിന് ആറ് ഏഴ്, അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം

No comments