കോവിഡ്-19: രോഗികൾക് ദുരിതം, തലപ്പാടിയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണം. -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(True News 27 March 2020): കോവിഡ്-19 നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതിർത്തി പ്രദേശങ്ങളിൽ ഉണ്ടാക്കിയ ഗതാഗതനിയന്ത്രണം രോഗികൾക്ക് ദുരിതമാകുന്നു. കേരള-കർണാടക സർക്കാറുകൾ തലപ്പാടിയിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിരോധനം രോഗികൾക്ക് ഏറെ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിൽ ഇളവ് വേണമെന്ന് മൊഗ്രാൽ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
തലപ്പാടിയിൽ രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൃക്ക രോഗികൾ ഉൾപ്പെടെ മാരകമായ രോഗങ്ങളിൽ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവയ്ക്കായി കാസർഗോഡ് ജില്ലക്കാർ ഏറെ ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ്.
ഭക്ഷ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളെയും തലപ്പാടിയിൽ മണിക്കൂറുകളോളം തടഞ്ഞിടുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത് ജില്ലയിൽ ഭക്ഷ്യ ക്ഷാമത്തിനും വഴിയൊരുക്കും. ഇപ്പോൾതന്നെ ആവശ്യത്തിന് മാർക്കറ്റിൽ ഭക്ഷ്യ അവശ്യസാധനങ്ങൾ ഇല്ലെന്ന പരാതി ഉയരുന്നുമുണ്ട്.
അത്യാവശ്യമായി മംഗലാപുരത്തേക്കും, തിരിച്ചു കാസർഗോട്ടേക്കും വരുന്ന വാഹനങ്ങളെ കടത്തിവിടാനുള്ള സംവിധാനം അധികൃതർ കൈ കൊള്ളണം. രോഗികളായവർക്ക് തൽസമയം ചികിത്സകിട്ടാതെ മരണങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ അതിർത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിന് ഇളവ് അനുവദിക്കണമെന്നും ദേശീയവേദി വാട്സപ്പ് ഗ്രൂപ്പിലൂടെ ചേർന്ന യോഗം ആവശ്യപ്പെട്ടു.
യോഗം ഗൾഫ് കമ്മിറ്റി പ്രതിനിധി എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. എം എം റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് ടൈൽസ്, ഇബ്രാഹിം ഖലീൽ, സിദ്ദീഖ് റഹ്മാൻ, ടി കെ അൻവർ, മുഹമ്മദ്‌കുഞ്ഞി നാങ്കി, റിയാസ് മൊഗ്രാൽ, നാസിർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, പി എ ആസിഫ്, ഖാദർ മൊഗ്രാൽ, മനാഫ് എൽ ടി, അഷ്‌റഫ് ബദ്‌രിയാ നഗർ, എച് എം കരീം, എം എ ഹംസ, അബ്ദുല്ലത്തീഫ് കുമ്പള, അഷ്‌റഫ് പെർവാഡ്, യു എം അമീൻ, ടി എ ജലാൽ, എം എ ഇക്ബാൽ, ലത്തീഫ് കൊപ്പളം, ബച്ചി കൊപ്പളം, സി എം ഹംസ, എം അബ്ദുല്ല കുഞ്ഞി നടുപ്പളം, അർഫാദ് മൊഗ്രാൽ, ഉമർ ഫാറൂഖ് കെ ഇ, റഹീം റാഹത്ത് അദ്ലീസ്, അബ്ദു മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, ഷരീഫ് ദീനാർ, ടി എ കുഞ്ഞഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം എ മൂസ സ്വാഗതവും, വിജയകുമാർ നന്ദിയും പറഞ്ഞു.
തലപ്പാടിയിൽ രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൃക്ക രോഗികൾ ഉൾപ്പെടെ മാരകമായ രോഗങ്ങളിൽ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവയ്ക്കായി കാസർഗോഡ് ജില്ലക്കാർ ഏറെ ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ്.
ഭക്ഷ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളെയും തലപ്പാടിയിൽ മണിക്കൂറുകളോളം തടഞ്ഞിടുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത് ജില്ലയിൽ ഭക്ഷ്യ ക്ഷാമത്തിനും വഴിയൊരുക്കും. ഇപ്പോൾതന്നെ ആവശ്യത്തിന് മാർക്കറ്റിൽ ഭക്ഷ്യ അവശ്യസാധനങ്ങൾ ഇല്ലെന്ന പരാതി ഉയരുന്നുമുണ്ട്.
അത്യാവശ്യമായി മംഗലാപുരത്തേക്കും, തിരിച്ചു കാസർഗോട്ടേക്കും വരുന്ന വാഹനങ്ങളെ കടത്തിവിടാനുള്ള സംവിധാനം അധികൃതർ കൈ കൊള്ളണം. രോഗികളായവർക്ക് തൽസമയം ചികിത്സകിട്ടാതെ മരണങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ അതിർത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിന് ഇളവ് അനുവദിക്കണമെന്നും ദേശീയവേദി വാട്സപ്പ് ഗ്രൂപ്പിലൂടെ ചേർന്ന യോഗം ആവശ്യപ്പെട്ടു.
യോഗം ഗൾഫ് കമ്മിറ്റി പ്രതിനിധി എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. എം എം റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് ടൈൽസ്, ഇബ്രാഹിം ഖലീൽ, സിദ്ദീഖ് റഹ്മാൻ, ടി കെ അൻവർ, മുഹമ്മദ്‌കുഞ്ഞി നാങ്കി, റിയാസ് മൊഗ്രാൽ, നാസിർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, പി എ ആസിഫ്, ഖാദർ മൊഗ്രാൽ, മനാഫ് എൽ ടി, അഷ്‌റഫ് ബദ്‌രിയാ നഗർ, എച് എം കരീം, എം എ ഹംസ, അബ്ദുല്ലത്തീഫ് കുമ്പള, അഷ്‌റഫ് പെർവാഡ്, യു എം അമീൻ, ടി എ ജലാൽ, എം എ ഇക്ബാൽ, ലത്തീഫ് കൊപ്പളം, ബച്ചി കൊപ്പളം, സി എം ഹംസ, എം അബ്ദുല്ല കുഞ്ഞി നടുപ്പളം, അർഫാദ് മൊഗ്രാൽ, ഉമർ ഫാറൂഖ് കെ ഇ, റഹീം റാഹത്ത് അദ്ലീസ്, അബ്ദു മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, ഷരീഫ് ദീനാർ, ടി എ കുഞ്ഞഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം എ മൂസ സ്വാഗതവും, വിജയകുമാർ നന്ദിയും പറഞ്ഞു.
Post a Comment