സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചു.
കൊല്ലം സ്വദേശിയുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവരെയാണ് അടുത്ത് ബന്ധപ്പെട്ടവരായി തിരിച്ചറിഞ്ഞിട്ടുള്ളത്. വീട്ടിലെത്തിയ ഇദ്ദേഹം ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പോയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് സംശയത്തെ തുടർന്ന് സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു -മന്ത്രി പറഞ്ഞു.
എന്താണ് കുരങ്ങ് വസൂരി (മങ്കിപോക്സ്)?
വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസും. ചില സന്ദർഭങ്ങളിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരും. പനി, നീർവീഴ്ച, ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. രോഗബാധ നാലാഴ്ച വരെ നീണ്ടുനിൽക്കും.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിലെ ടെക്സാസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ 'മങ്കിപോക്സ്' സ്ഥിരീകരിച്ചിരുന്നു. അതിവേഗത്തിലാണ് വിവിധ ഭൂഖണ്ഡങ്ങളിലായി മങ്കിപോക്സ് പടർന്നത്. മങ്കിപോക്സിനെ വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്സ് വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
രോഗ ലക്ഷണമുള്ളവരുമായി സമ്പർക്കമുള്ളവരെ തുടർച്ചയായി 21 ദിവസം വരെ നിരീക്ഷിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം.
Post a Comment