JHL

JHL

സുള്ള്യയിൽ മൊഗ്രാൽ പുത്തൂർ സ്വദേശിയായ യുവാവിനെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി; എട്ടു പേർ പിടിയിൽ.

 

സുള്ള്യ(www.truenewsmalayalam.com) : സുള്ള്യയിൽ മൊഗ്രാൽ പുത്തൂർ സ്വദേശിയായ യുവാവിനെ ഒരു  സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ എട്ടു പേർ പിടിയിൽ.

മൊഗ്രാൽ പുത്തൂർ സ്വദേശിയായ മസൂദി (18)നെയാണ്  ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ജൂലൈ 19ന് രാത്രി കലഞ്ജ വില്ലേജിലെ വിഷ്ണുനഗരയിൽ വച്ചാണ് എട്ടംഗ സംഘം മസൂദിനെ ആക്രമിച്ചത്. സോഡാ കുപ്പി കൊണ്ട് മർദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മസൂദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

 മസൂദ് ഒരു മാസം മുമ്പ് സുള്ള്യ കളഞ്ഞയിലെ മുത്തച്ഛന്റെ വീട്ടിൽ വന്നതായിരുന്നു.

ജൂലായ് 19ന് മസൂദ് ഒരു ചടങ്ങിൽ പങ്കെടുക്കാൻ  പോയപ്പോൾ അബദ്ധത്തിൽ പരസ്പരം ഇടിച്ചതിനെ ചൊല്ലി പ്രതികളിലൊരാളും മസൂദും തമ്മിൽ വഴക്കുണ്ടായി.

പിന്നീട് പ്രതികളായ സുനിലും അഭിലാഷും പരാതിക്കാരനായ ഇബ്രാഹിം ഷാനിഫുമായി ബന്ധപ്പെടുകയും സുധീറിനെ മസൂദ് മർദിച്ചതായി പറയുകയും ചെയ്തു. പ്രശ്‌നം രമ്യമായി പരിഹരിക്കാനെന്ന വ്യാജേന മസൂദിനൊപ്പം വിഷ്ണുനഗരത്തിലേക്ക് വരാൻ ഇരുവരും ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു.

തുടർന്ന് ഇബ്രാഹിം ഷാനിഫ് മസൂദിനൊപ്പം രാത്രി 11 മണിയോടെ വിഷ്ണുനഗറിലേക്ക് പോകുകയും അവിടെ വെച്ച് സുനിൽ, സുധീർ, ശിവ, സദാശിവ്, രഞ്ജിത്ത്, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്കർ എന്നീ എട്ടംഗ സംഘം മസൂദിനെ ക്രൂരമായി മർദ്ദിക്കുകയും, വഴക്കിനിടെ അഭിലാഷ് സോഡാക്കുപ്പികൊണ്ട് മസൂദിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും രണ്ടു ദിശയിലാണ് മാറുകയായിരുന്നു.

പിന്നീട് ഷാനിഫും സുഹൃത്തുക്കളും ചേർന്ന് മസൂദിനായി തിരച്ചിൽ നടത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്.

പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ, സുധീർ, ശിവ, സദാശിവ്, രഞ്ജിത്ത്, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്കർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

No comments