പത്തൊമ്പതുകാരനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസില്‍ പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
നിരവധി കേസുകളിൽ പ്രതിയായ നീര്‍ച്ചാല്‍ ബിര്‍മിനടുക്ക സ്വദേശി അഷ്ഫാഖി (27)നെയാണ് കോടതി റിമാൻഡ് ചെയ്തത്.
ചേരങ്കൈ സ്വദേശിയായ മഷൂദി(19)നെ കുറച്ചു മാസങ്ങൾക്ക് മുമ്പ് ചേരങ്കൈയില്‍ വെച്ച് തട്ടിക്കൊണ്ട് പോവുകയും പിന്നീട് ഒരു ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
മഷൂദിന്റെ ഗള്‍ഫിലുള്ള ജ്യേഷ്ഠന്റെ കൈവശം സ്വര്‍ണകടത്ത് സംഘമേല്‍പ്പിച്ച സ്വര്‍ണം സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സ്വര്‍ണകടത്ത് സംഘം നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മഷൂദിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്, തുടര്‍ന്ന് ഒരു ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച ശേഷം പിറ്റേ ദിവസമാണ് വിട്ടയച്ചത്.
അതിനിടെ മഷൂദിനെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം കണ്ടെത്തിയതും സംഘത്തിലെ ഒരാളെ കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍, എസ്.ഐ. ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വേണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നതും.
മയക്ക്മരുന്ന് കടത്ത്, ക്വട്ടേഷന്‍ അക്രമം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് അഷ്‌ഫാക്കെന്ന് പോലീസ് പറഞ്ഞു.
Post a Comment