JHL

JHL

കുമ്പള ബസ്റ്റാൻഡ് കെട്ടിട പുനർ നിർമ്മാണം; പഞ്ചായത്ത് അധികൃതർ ഉറക്കം വെടിയണം-പിഡിപി

കുമ്പള(www.truenewsmalayalam.com) : അപകടാവസ്ഥയിലായ കുമ്പള  ബസ്റ്റാൻഡ് നിരന്തരം ഉണ്ടായ സമരത്തിനൊടുവിൽ ആണ് പഞ്ചായത്ത് അധികൃതർ അത് പൊളിച്ചു മാറ്റാൻ തയ്യാറായത്.

 ബസ്റ്റാൻഡ് പൊളിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബസ് സ്റ്റാൻഡ്  കെട്ടിടം പുനർനിർമ്മിക്കാൻ ഈ നാളുവരെ ഏതൊരുവിധ നടപടിയും സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ ഉറക്കം നടിക്കുകയാണെന്നും പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

 നൂറുകണക്കിന് വിദ്യാർഥികളും മുതിർന്നവരും ബസ്സ് കാത്തു നിൽക്കുന്ന കെട്ടിടം പൊളിച്ചു മാറ്റിയിട്ട് ബസ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കാതെ ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഉള്ള പഞ്ചായത്ത് അധികൃതരുടെ സമീപനം പ്രതിഷേധാർഹമാണ്,.

 നമ്മുടെ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ജോലി ചെയ്യുന്നുണ്ട് അവർക്കൊന്ന്  പ്രാഥമികാവശ്യം നിർവഹിക്കണം എങ്കിൽ തൊട്ടടുത്തുള്ള പള്ളിയിൽ പോകാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നിർബന്ധിതരാവുകയാണ്.

 ടൗണിൽ കുടിവെള്ളത്തിനും വ്യാപാരികൾക്ക് വേസ്റ്റ് നിക്ഷേപിക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. കുമ്പളയിലെ പരിസര പ്രദേശത്തെ ടൗണുകളിൽ എല്ലാം വികസന കുതിപ്പ് നടത്തുമ്പോൾ കുമ്പള ടൗൺ വികസന മുരടിപ്പിൽ ആണ്.

 പഞ്ചായത്ത് അധികൃതർ ഇനിയും കണ്ണു തുറന്നില്ലെങ്കിൽ പിഡിപി ശക്തമായ സമരത്തിന് നേതൃത്വം വഹിക്കുമെന്ന് പാർട്ടി കുമ്പള പഞ്ചായത്ത് കൺവെൻഷൻ മുന്നറിയിപ്പുനൽകി.

 പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ കാജാളം അധ്യക്ഷത വഹിച്ചു,  പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് എം ബഷീർ മുഖ്യപ്രഭാഷണം നടത്തി, ജില്ല വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദ്, മൂസ അടുക്ക. സാദിഖ് മുളിയടുക്കം,  അഷറഫ് ബദരിയ നഗർ,  അലി കൊടിയമ്മ, റസാക്ക് മുളിയടുക്കം, ഖലീൽ കൊടിയമ്മ, മുനീർ പൊസോട്ട് അഷ്റഫ് കൊടിയമ്മ, അമ്മി കൊടിയമ്മ അന്തിഞ്ഞി കൊടിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.


No comments