JHL

JHL

ക്രിസ്മസ്-പുതുവത്സര ലഹരിയൊഴുക്ക്; നടപടികൾ കർശനമാക്കുന്നു

കാസര്‍കോട്: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കായുള്ള ലഹരിയൊഴുക്കു തടയാൻ കർശന നടപടികൾക്ക് തുടക്കം. ജില്ലയിൽ വിവിധ ഭാഗങ്ങളിലാണ് എക്‌സൈസ് പരിശോധനയിൽ കഞ്ചാവ് കൃഷി ഉൾപ്പെടെ കണ്ടെത്തി. ചട്ടഞ്ചാല്‍-ദേളി റോഡില്‍ ചട്ടഞ്ചാലിൽ ഞായർ രാത്രി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 33.57 ലിറ്റര്‍ കര്‍ണാടക നിർമിത മദ്യം പിടികൂടി. സംഭവത്തില്‍ ചെര്‍ക്കള കെ.കെ. പുറത്തെ കെ.ജി. ഹരിപ്രസാദിനെ(45) അറസ്റ്റുചെയ്തു. എക്‌സൈസ് കാസര്‍കോട് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവുമാണ് പരിശോധന നടത്തിയത്.

മറ്റൊരിടത്ത്, 180 മില്ലിയുടെ 50 കുപ്പി ഗോവന്‍ നിർമിത മദ്യവുമായി യുവാവിനെ അറസ്റ്റുചെയ്തു. പട്‌ള കൊല്യയിലെ കെ.സി. സന്ദീപിനെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റുചെയ്തത്.

വില്‍പനക്കായി സൂക്ഷിച്ച മദ്യമാണ് പിടിച്ചത്. 180 മില്ലിയുടെ 82 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി കൂഡ്‌ലുവിലെ രാജേന്ദ്രനെ (43) കാസര്‍കോട് എക്‌സൈസ് ഓഫിസര്‍ മോഹനനും സംഘവും പിടികൂടി. കഴിഞ്ഞദിവസം കൂഡ്‌ലു കുട്ടജ കട്ടക്ക് സമീപം കിണറിനടുത്ത് വെച്ചാണ് മദ്യം പിടിച്ചത്.



No comments