JHL

JHL

മയക്കുമരുന്ന് വേട്ട തുടരുന്നു. മാരകമായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.


 കാസർകോട്: പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. മാരകമായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരീഫ്, മിർശാദ് അലി എന്നിവരെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോടിക് സെൽ ഡി വൈ എസ് പി മാത്യു, ബേക്കൽ ഇൻസ്പെക്ടർ യുപി വിപിൻ, എസ്ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉദുമ പടിഞ്ഞാറ് കോട്ടക്കുന്നിലെ വീട്ടിൽ നിന്നാണ് 35 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.

ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന മുഖ്യകണ്ണികളാണ് അറസ്റ്റിലായ ശരീഫും മിർശാദുമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി 'യോദ്ധാവ്' എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയോട് അനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്ലീൻ കാസർകോട് പദ്ധതിയിൽ വലിയതോതിൽ മയക്കുമരുന്ന് വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്.

No comments