JHL

JHL

ടെസ്റ്റ്‌ പോസിറ്റീവിറ്റി : കുമ്പള മംഗൽപാടി പഞ്ചായത്തുകളും സി കാറ്റഗറിയിൽ പേരാൽ വാർഡ്‌ മൈക്രോ കണ്ടൈൻമെന്റ് സോൺ

കാസര്‍കോട്(www.truenewsmalayalam.com) : എട്ട് വാർഡുകൾ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കി

ജില്ലയിൽ മുപ്പതോ അതിലധികമോ കോവിഡ് പോസിറ്റീവ് കേസുകൾ ഉള്ള ഏഴ് തദ്ദേശ സ്ഥാപനങ്ങളിലായി എട്ട് വാർഡുകളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കി ഡി കാറ്റഗറിയിൽ വരുന്ന തരം കർശന നിന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഇവയെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങളിൽ വീടുവീടാന്തരം പരിശോധന നടത്തി രോഗസാധ്യത സംശയിക്കുന്ന വ്യക്തികളെ നിർബന്ധമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. നിലവിൽ പോസിറ്റീവ് ആയ വ്യക്തികൾ ക്വാറൻൈറൻ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ: കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, കാറ്റഗറി ബി, 48 കേസുകൾ. ശേഷിച്ച വാർഡുകൾ കാറ്റഗറി സിയിലാണ്. ചെറുവത്തൂർ അഞ്ചാം വാർഡ്, 41 കേസുകൾ. കിനാനൂർ -കരിന്തളം ഏഴാം വാർഡ്, 39 കേസുകൾ. കോടോം-ബേളൂർ മൂന്ന്, 13 വാർഡുകൾ, യഥാക്രമം 69, 30 കേസുകൾ. പള്ളിക്കര 12ാം വാർഡ്, 32 കേസുകൾ. കുമ്പള 16ാം വാർഡ്, 36 കേസുകൾ. പനത്തടി അഞ്ചാം വാർഡ്, 35 കേസുകൾ.


ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.87


15 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ;

എയിൽ ബെള്ളൂർ മാത്രം


ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി സിയിലും 12 എണ്ണം കാറ്റഗറി ബിയിലും ബെള്ളൂർ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.87 ശതമാനം ആണ്. ജൂലൈ 14 മുതൽ 20 വരെയുള്ള ടിപിആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 4794 പേർ പോസിറ്റീവായി.

 

കാറ്റഗറി ഡി (15 ശതമാനത്തിന് മുകളിൽ)

കയ്യൂർ-ചീമേനി (36.57), മടിക്കൈ (29.83), മൊഗ്രാൽപുത്തൂർ (20.35), ചെമ്മനാട് (19.75), ബളാൽ (18.75), ബേഡഡുക്ക (18.72), തൃക്കരിപ്പൂർ (18.25), കാഞ്ഞങ്ങാട് (17.54), മധൂർ (16.92), നീലേശ്വരം (16.71), ചെങ്കള (16.32), അജാനൂർ (16.02), ദേലംപാടി (15.81), പിലിക്കോട് (15.50), കുറ്റിക്കോൽ (15.47).


കാറ്റഗറി സി (10 മുതൽ 15 ശതമാനം വരെ)

ഉദുമ (14.92), കോടോം-ബേളൂർ (14.90), പള്ളിക്കര (14.24), ചെറുവത്തൂർ (13.28), മംഗൽപാടി (13.12), കിനാനൂർ-കരിന്തളം (12.48), വോർക്കാടി (12.30), മുളിയാർ (12.20), വെസ്റ്റ് എളേരി (11.81), പനത്തടി (11.53), കുമ്പള (11.37), എൻമകജെ (10.83), പുല്ലൂർ-പെരിയ (10.28)


കാറ്റഗറി ബി (5 മുതൽ 10 ശതമാനം വരെ)

ബദിയഡുക്ക (9.31), കാറഡുക്ക (9.29), പടന്ന (8.80), പൈവളിഗെ (8.72), മഞ്ചേശ്വരം (7.97), പുത്തിഗെ (7.75), കള്ളാർ (7.51), വലിയ പറമ്പ (7.33), കാസർകോട് (7.03), മീഞ്ച (6.99), കുമ്പടാജെ (6.73), ഈസ്റ്റ് എളേരി (5.05)


കാറ്റഗറി എ (5 ശതമാനത്തിൽ താഴെ)

ബെള്ളൂർ (3.01)


കോവിഡ് നിയന്ത്രണങ്ങളിൽ ജൂലൈ 22 മുതൽ 28 വരെ താഴെ പറയുന്ന ഇളവുകൾ നൽകി ഉത്തരവായി. നേരത്തെ നൽകിയ ഇളവുകളും നിയന്ത്രണങ്ങളും തുടരുന്നതാണ്.

* എ, ബി കാറ്റഗറി പ്രദേശങ്ങളിൽ ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്ക് ഹെയർ സ്‌റ്റൈലിംഗിന് മാത്രമായി തുറക്കാൻ അനുമതി.

* ഇലക്‌ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് എ, ബി കാറ്റഗറി പ്രദേശങ്ങളിൽ ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയും കാറ്റഗറി സി പ്രദേശങ്ങളിൽ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയും പ്രവർത്തിക്കാം.

* ആരാധനാലയങ്ങളിൽ വിശേഷ ദിവസം മാത്രം പരമാവധി 40 പേരെ വരെ പ്രദർശിപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം.

* കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സിനിമ ഷൂട്ടിംഗ് അനുവദനീയമാണ്.

* ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മറ്റ് അവശ്യ സർവീസുകൾക്കും മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരിക്കുകയുള്ളൂ.

* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കി വരുന്നതരം സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതാണ്.

* ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവരോ കോവിഡ് രോഗ വിമുക്തരായവരോ ഒഴികെ ഉള്ളവർ കടകളിലേക്കും മറ്റാവശ്യങ്ങൾക്കും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.


താഴെ പറയുന്ന സേവനങ്ങൾ ജില്ലയിലെ എല്ലാ പ്രദേശത്തും അനുവദിക്കുന്നതാണ്.

* ഡിസ്പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, ലബോറട്ടറികൾ, ആംബുലൻസുകൾ, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങൾ.

* പെട്രോൾ പമ്പുകൾ, എൽ.പി.ജി ഗ്യാസ് സംഭരണവും വിതരണവും.

* കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ സ്വകാര്യ സെക്യൂരിറ്റി സർവീസ്, കേബിൾ, ഡി.ടി.എച്ച് സർവീസ്, ടെലികമ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിങ് കേബിൾ സർവീസുകൾ

* ഐ.ടി, ഐ.ടി ഇനേബിൾഡ് സർവീസുകൾ

* പ്രിന്റ്, ഇലക്ട്രോണിക്സ്, സോഷ്യൽമീഡിയ സ്ഥാപനങ്ങൾ

* സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ

* ഇ-കോമേഴ്സ്, അവയുടെ വാഹനങ്ങൾ.

* വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ, സർവീസുകൾ

* ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾച്ചർ ഉൾപ്പെടെ മത്സ്യബന്ധന മേഖല

* പാലിയേറ്റീവ് കെയർ സർവീസുകൾ.

* കള്ളു ഷാപ്പുകളിൽ പാഴ്സൽ മാത്രം.

* പ്രകൃതിദത്ത റബ്ബറുകളുടെ വ്യാപാരം.

* കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്മെൻറിന്.

* ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ വിമാനത്താവളം, തുറമുഖം, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലേക്കും വാക്സിനേഷന് പോകാനും അവശ്യ സാമഗ്രികൾ വാങ്ങാനും ഹോസ്പിറ്റൽ ആവശ്യത്തിനും മാത്രം. ടാക്സിയിൽ ഡ്രൈവറും മൂന്ന് പേരും ഓട്ടോയിൽ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.

* ശുചീകരണ സാമഗ്രികളുടെ വിൽപന, വിതരണം.

* മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം, വിതരണം

* ഇലക്ട്രിക്കൽ, പ്ലംബിങ്, എസി, ലിഫ്റ്റ് മെക്കാനിക്കുകളുടെ ഹോം സർവീസ്

* മഴക്കാലപൂർവ ശുചീകരണം

* കിടപ്പു രോഗികളുടെ ശുശ്രൂഷ.

* കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾ.

* അഭിഭാഷക ഓഫീസ്/ക്ലാർക്കുമാർ (ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ ഒഴികെ)

* ദേശീയ സമ്പാദ്യ പദ്ധതിയിലെ ആർ.ഡി കളക്ഷൻ ഏജന്റുമാർ

നിർമാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങൾ അനുവദിക്കും.

* വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.

* എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും സ്പോർട്സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ അനുവദിക്കും.

* റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

* വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ (മാളുകൾ ഉൾപ്പെടെ) തുടങ്ങിയവ അനുവദിക്കില്ല.


കാറ്റഗറി എ  ഇളവുകളും നിയന്ത്രണങ്ങളും


* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

 * അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

*വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

* മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്ക് ഹെയർ സ്‌റ്റൈലിംഗിന് മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഇലക്‌ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ അനുമതി.

 * തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർഥികൾക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയർ സർവീസുകൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഓട്ടോ, ടാക്സി പ്രവർത്തിക്കാം.

* ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം പാഴ്‌സൽ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.

* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.

* ആരാധനാലയങ്ങൾ അനുവദനീയമാണ്. പരമാവധി 15 പേർ മാത്രം, വിശേഷ ദിവസങ്ങളിൽ പരമാവധി 40 പേർ.

* ബീവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകൾ മാത്രം.

* പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്‌പോർട്‌സ്, ഇൻഡോർഗെയിമുകൾ/ജിമ്മുകൾ അനുവദനീയമാണ്്. പരമാവധി 20 പേർ മാത്രം.

* വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.


കാറ്റഗറി ബി  ഇളവുകളും നിയന്ത്രണങ്ങളും


* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

*വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

* അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പകുതി ജീവനക്കാരുമായി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ

* അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്ക് ഹെയർ സ്‌റ്റൈലിംഗിന് മാത്രം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഇലക്‌ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ അനുമതി.

*  ഓട്ടോറിക്ഷകൾ പ്രവർത്തിക്കാം.

* ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം പാഴ്‌സൽ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.

* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.

* ആരാധനാലയങ്ങൾ അനുവദനീയമാണ്. പരമാവധി 15 പേർ മാത്രം, വിശേഷ ദിവസങ്ങളിൽ പരമാവധി 40 പേർ.

* ബീവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകൾ മാത്രം.

* പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്‌പോർട്‌സ്, ഇൻഡോർഗെയിമുകൾ/ജിമ്മുകൾ അനുവദനീയമാണ്്. പരമാവധി 20 പേർ മാത്രം.

* വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.


കാറ്റഗറി സി  ഇളവുകളും നിയന്ത്രണങ്ങളും


* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 50 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

* അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ അനുവദിക്കും. മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം.

* ഇലക്‌ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാം.

* വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

* തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർഥികൾക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയർ സർവീസുകൾ വെള്ളിയാഴ്ച മാത്രം പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഓട്ടോ, ടാക്‌സി അനുമതിയില്ല.

* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.

* ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 7 വരെ പാഴ്സൽ ഹോം ഡെലിവറി എന്നിവ മാത്രം.

* ആരാധനാലയങ്ങൾ, ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ഔട്ട്്‌ഡോർ സ്‌പോർട്‌സ്, ഇൻഡോർ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല.


കാറ്റഗറി ഡി  ഇളവുകളും നിയന്ത്രണങ്ങളും


* കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

* ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ച രണ്ട് മണി വരെ മാത്രം.

* ഹോട്ടലുകൾ, റസ്റ്റോറൻറുകൾ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രം അനുവദിക്കും.

* അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. മറ്റ് കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രം, ഓട്ടോ ടാക്‌സി, ആരാധനാലയങ്ങൾ, ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ഔട്ട്്‌ഡോർ സ്‌പോർട്‌സ്, ഇൻഡോർ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല.


പ്രവർത്തനം അനുവദിച്ച എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്. ജീവനക്കാർ ആരെങ്കിലും ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പോലും നിർബന്ധമായും ടെസ്റ്റ് ചെയ്യേണ്ടതും നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കുംവരെ ജോലിയിൽനിന്ന് മാറ്റി നിർത്തേണ്ടതുമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപന മേധാവി അല്ലെങ്കിൽ ഉടമയ്ക്ക് ആയിരിക്കും.


ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് മോണിറ്ററിംഗ് കമ്മിറ്റി


ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഡിഎംഒ, എഡിഎം, സബ് കളക്ടർ, ആർഡിഒ, അഡീഷണൽ എസ്പി, ഡെപ്യൂട്ടി ഡിഎംഒ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, കോവിഡ് ടെസ്റ്റ് നോഡൽ ഓഫീസർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റി ഫീൽഡ്തല പരിശോധന നടത്തും.

ജില്ലയിൽ കോവിഡ് പരിശോധന ഗണ്യമായി വർധിപ്പിക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. വ്യാഴം, വെള്ളി ദിവസങ്ങളിൽ പരമാവധി കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദ്ദേശം നൽകി. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും സർക്കാർ ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും കളക്ടർ പറഞ്ഞു.


ഈസ്റ്റ് എളേരിയുടെ കോവിഡ് പ്രതിരോധ മാതൃക

ജില്ലയിൽ ഏറ്റവും കുറവ് ടി.പി.ആർ. രേഖപ്പെടുത്തിയ പഞ്ചായത്തുകളിൽ രണ്ടാം സ്ഥനത്ത് ഈസ്റ്റ് എളേരി പഞ്ചായത്ത്. ഒരാഴ്ചത്തെ ടിപിആർ പ്രകാരം ബി കാറ്റഗറിയിലാണെങ്കിലും പഞ്ചായത്ത് ടി.പി.ആർ 5.05 ലെത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ  40 വയസിന് മുകളിലുള്ള ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാർഡ് തലത്തിലും കോളനികൾ കേന്ദ്രീകരിച്ചും ആന്റിജൻ/ആർടിപിസിആർ പരിശോധന നടത്തി വരികയാണ്. ആവശ്യമെങ്കിൽ പോസിറ്റീവായവരെ നല്ലോംപുഴയിലെ ഡൊമിസിലറി കെയർ സന്ററുകളിലേക്ക് മാറ്റും. പഞ്ചായത്തിന്റെയും മാഷ് പ്രവർത്തകരുടെയും നേതൃത്വത്തിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

ആരോഗ്യപ്രവർത്തകരും പഞ്ചായത്തംഗങ്ങളും ജനങ്ങളുമടങ്ങുന്ന സംയുക്ത പ്രതിരോധമാണ് ഈസ്റ്റ് എളേരിയിയിൽ നടപ്പാക്കുന്നത്. വാർഡ് തല ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളും മൈക്രോ ക്ലസ്റ്റർ സംവിധാനവും ഫലപ്രദമായി മുന്നോട്ട് പോകുന്നു. ഇതോടൊപ്പം ആയുർവ്വേദത്തിന്റെ പരിചരണവും  പഞ്ചായത്ത് രോഗികൾക്ക് ഉറപ്പ് വരുത്തുന്നു. കോവിഡിനോട് അനുബന്ധിച്ച് രോഗികൾക്ക് അവരുടെ പൂർവ്വ സ്ഥിതി വീണ്ടെടുക്കാൻ ആരംഭിച്ച സ്വാസ്ഥ്യം, സുഖായുഷ്യം പോലുള്ള ആയുർവ്വേദ പദ്ധതികളിലെ മരുന്നുകൾ ആശാവർക്കർ, വാർഡ് മെമ്പർമാർ തുടങ്ങിയവരിലൂടെ രോഗികളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്നുണ്ട്.

രോഗവ്യപനം കുടിയ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് പൂർണ്ണമായും അടച്ചിടൽ പ്രഖ്യാപിച്ച പഞ്ചായത്താണ് ഈസ്്റ്റ് എളേരി. തുടർന്ന് ലോക്ഡൗണിന് ശേഷം കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ പഞ്ചായത്ത് ഭരണസമിതി  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും കാറ്റഗറി നോക്കാതെ തുറക്കാൻ അനുമതി നൽകി. അതിനായി സ്ഥാപന ഉടമകളെയും ജീവനക്കാരെയും കൂടാതെ ഓട്ടോ/ടാക്സി ഡ്രൈവർമാരെയും കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തി. എല്ലാ ദിനവും കടകൾ പ്രവർത്തിക്കുന്നതിനാൽ പൊതുസ്ഥങ്ങളിലെത്തുന്ന ആളുകളെ നിയന്ത്രിക്കാനും അവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തംമാക്കൽ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി. ഇതുവഴി ഇവരിലൂടെയുള്ള സമ്പർക്കവ്യാപനം കുറച്ചു. കൂടാതെ രോഗികൾക്ക് സഹായമായി 24 മണിക്കൂറും  സൗജന്യമായി പ്രവർത്തിക്കുന്ന ആംബുലൻസും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തോളമായി ആംബുലൻസ് രോഗികൾക്കായി  സജ്ജീകരിച്ചിട്ട്. കോവിഡ് രോഗികളെ സഹായത്തിനായെത്തുന്ന ഈ ആംബുലൻസിന്റെ സേവനം മറ്റ് രോഗികൾക്കും ലഭ്യമാണ്.





No comments