ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവർച്ച; പിന്നില്‍ അന്തര്‍ സംസ്ഥാന പൊഫഷണല്‍ സംഘമാണെന്നു സൂചന.
ഇതേ തുടര്‍ന്ന് കൊള്ളക്കാരെ കണ്ടെത്താന്‍ പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ആരംഭിച്ചു.ജ്വല്ലറിയില്‍ കൊള്ളക്കാര്‍ എത്തിയ സമയം, കാവല്‍ക്കാരനെ ആക്രമിക്കുകയും കെട്ടിയിടുകയും ചെയ്‌തത്,ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടറിന്റെ ലോക്ക് മുറിച്ചു മാറ്റിയത്.
വിവരമറിഞ്ഞ് ആള്‍ക്കാരും പൊലീസും സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടത് എന്നിവ വിശകലനം ചെയ്‌താണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
ജ്വല്ലറിയിലെ സി സി ടി വി യുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയതും ഇത്തരമൊരു സംശയത്തിലേയ്‌ക്ക് വിരല്‍ ചൂണ്ടുന്നു. അവധിദിവസം കൊള്ളയ്‌ക്കായി തെരഞ്ഞെടുത്തതും സംശയത്തിനു ഇടയാക്കുന്നു.
കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്‌ത ശേഷമാണ് സംഘം ദൗത്യത്തിനു എത്തിയതെന്നു സംശയിക്കുന്നു. സംഘം നേരത്തെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഒരു വാഹനത്തിലാണ് സംഘം എത്തിയതെന്നു ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ ഹൊസങ്കടിക്കു സമീപത്തുള്ള എല്ലാ സി സി ടി വി ക്യാമറകളും പരിശോധിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
Post a Comment