JHL

JHL

മുനിസിപ്പാലിറ്റിക്കെതിരെ കോടതിയെ സമീപിക്കും; മനുഷ്യാവകാശ സംഘടന

കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് പുതിയ ബസ്റ്റാൻ്റിൽ കാസർഗോഡ് നഗരസഭ ലക്ഷങ്ങൾ ചിലവാക്കി പണിത വനിതാ വിശ്രമകേന്ദ്രം സ്ത്രീകൾക്ക് വിശ്രമിക്കാൻ വേണ്ടി നിർമ്മിച്ച് മാസങ്ങൾക്കു മുമ്പ് പതിനഞ്ചോളം നേതാക്കളുടെ പേരുകൾകൊത്തിയ മാർബിൾ വെച്ച് കൊണ്ട് ഉദ്ഘാടനം ചെയ്യുകയുണ്ടായി, മാസങ്ങൾ പലതും കടന്നു പോയതല്ലാതെ സ്ത്രീകളായ യാത്രക്കാരുടെ വിശ്രമമുറി കെട്ടിടം തുറന്നു പ്രവർത്തിക്കാതെ നോക്കുകുത്തിയാക്കി മാറ്റിയതിനെതിരെ കോടതിയെ സമീപിക്കാൻ ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷന്‍ (എച്ച് ആർ ഓ ) തീരുമാനിച്ചു.

 പുതിയ ബസ്റ്റാൻ്റിൽ ബസ്സുകൾ പാർക്ക് ചെയ്യുന്നിടത്ത് ആരുടെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് ഈ കെട്ടിടം മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ നിരവധി അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾ തകൃതിയായി തുടരുകയാണ് ഇന്നും.

 മുനിസിപ്പാലിറ്റി അധികൃതരുടെ ദീർഘവീക്ഷണം ഇല്ലായ്മയാണ് കാസർഗോഡ് നേരിടുന്ന വെല്ലുവിളിയും പ്രയാസങ്ങളും എന്ന് എച്ച് ആർ ഓ  പറഞ്ഞു.

 കാസർഗോഡ് നഗരസഭ പുതിയതായി നിർമ്മിച്ചിരിക്കുന്ന സ്ത്രീകളുടെ വിശ്രമകേന്ദ്രത്തിൽ വെള്ളവും വെളിച്ചവും മറ്റ് സൗകര്യങ്ങളും ഉടൻ ഏർപ്പെടുത്തി സ്ത്രീ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് എച്ച് ആർ ഒ    ആവശ്യപ്പെന്നത്.

 സൗകര്യങ്ങൾ ഏർപ്പെടുത്താതെ ധൃതിപിടിച്ച് ഉദ്ഘാടനംചെയ്തത് എന്തിനാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കണം.

 എച്ച് ആർ ഓ കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചെർക്കള അധ്യക്ഷതവഹിച്ചു,  സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് സുലൈഖ മാഹിൻ ഉദ്ഘാടനം ചെയ്തു.

 എച്ച് ആർ ഒ കാസർകോട് ജില്ല വർക്കിംഗ് പ്രസിഡണ്ട് സുബൈർ പടുപ്പ് വിഷയങ്ങൾ അവതരിപ്പിച്ചു,  എച്ച് ആർ ഒ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതം പറഞ്ഞു.

 അബ്ദുറഹിമാൻ ബന്തിയോട്, എൻ എ സിതി ഹാജി,  എ ബി കലാംപൊവ്വൽ,     അസൈനാർ തോട്ടുംഭാഗ്, മുഹമ്മദ് ഈച്ചിലിങ്കാൽ, അബു പാണലം. സമീർഅണങ്കൂർ,  ഗീതാജി തോപ്പിൽ,       അമീർ പള്ളിയാനം,     റഹീം ടി എ,  നാസർബായാർ, റഹ്മാൻ ദേളി, ഖാലിദ് മല്ലം, സമീർ പള്ളിക്കാൽ,' സുമിത്ര വൈ. അഹമ്മദ്കല്ലട്ര .എബി.റിയാസ്.മൊയ്തീൻ അറഫാത്ത്'ജാനകി.തുടങ്ങിയവർ പ്രസംഗിച്ചു.

  എച്ച് ആർ ഓ ട്രഷറർ മജീദ് പള്ളിക്കാൽ നന്ദിയും പറഞ്ഞു

No comments