തളങ്കരയിലെ മൻസൂർ അലിയെ ബായാറിൽ വെച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്: രണ്ടും മൂന്നും പ്രതികൾ കുറ്റക്കാർ;വിധി പിന്നീട്
2017 ജനുവരി 25നാണു കേസിനാസ്പദമായ സംഭവം.പഴയ സ്വർണാഭരണങ്ങൾ വാങ്ങിവിൽക്കുന്ന മൻസൂർ അലിയെ ബായാറിലേക്കു വിളിച്ചു വരുത്തുകയും ഓമ്നി വാനിൽ കയറ്റി കണ്ണിൽ മുളക് പൊടി വിതറുകയും തുടർന്ന് ഒന്നും രണ്ടും പ്രതികൾ മൻസൂർ അലിയെ തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു.തുടർന്ന് ജഡം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നുമാണ് കേസ്.മൻസൂർ അലിയുടെ കയ്യിലുണ്ടായിരുന്ന രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു.കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ വി വി മനോജാണ് കേസന്വേഷിച്ചത്.കേസിൽ കോടതി മൻസൂർ അലിയുടെ ഭാര്യയടക്കം 74 സാക്ഷികളെ വിസ്തരിച്ചു.
Post a Comment