JHL

JHL

തൊക്കോട്ട് റെയിൽവേ ട്രാക്കിനരികിൽ കൊന്നു തള്ളിയ നിലയിൽ കണ്ട മൃതദേഹം പുത്തിഗെ സ്വദേശിയുടേത്; കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉള്ളാൾ പൊലീസിന് ഗുണ്ടാ നേതാവിന്റെ ഫോൺ സന്ദേശം



തൊക്കോട്ടു (True News, Nov 30,2019): തോക്കോട്ട്  റെയിൽവേ ട്രാക്കിനരികിൽ കൊന്നു തള്ളപ്പെട്ട നിലയിൽ കാണപ്പെട്ട മൃതദേഹം കാസറഗോഡ് പുത്തിഗെയിലെ  യുവാവിന്റേത്. ഇന്ന് പുലർച്ചെയാണ് തൊക്കോട്ട് കാപ്പികാട്ടിൽ  റെയിൽവേ ട്രാക്കിനരികിലായി യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. ഒറ്റനോട്ടത്തിൽ കൊലപാതകമെന്ന് തിരിച്ചറിയുന്ന വിധം നെഞ്ചിലും മുതുകിലും പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഉള്ളാൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പുത്തിഗെ സ്വദേശി സുദർശൻ(20) എന്ന യുവാവിന്റേതാണെന്നു സ്ഥിരീകരിച്ചത്.  
അതിനിടെ വെള്ളിയാഴ്ച രാത്രി തന്നെ മംഗളൂരുവിലെ റൗഡി നേതാവ് താനാണ്  കൊലചെയ്തതെന്ന് ഏറ്റു പറഞ്ഞു  ഉള്ളാൾ പൊലീസിന് ഫോൺ ചെയ്തതായി പോലീസ് വെളിപ്പെടുത്തി. തൊക്കോട്ട് കാപ്പികാട്ടിലെ തന്നെ കുപ്രസിദ്ധ ഗുണ്ടയായ ഡി കെ രക്ഷിത്താണ്‌ പൊലീസിന് ഫോൺ ചെയ്തത്. ഇയാൾ ഉള്ളാൾ ചെമ്പുഗുഡ്ഡെയിലെ ലാൻസിയെ  കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്  തൻ ഒരു കൊലനടത്തിയിട്ടുണ്ടെന്നും മൃതദേഹം റെയിൽവേ ട്രാക്കിനടുത് ഉപേക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ ഫോണിലൂടെ അറിയിച്ചുവത്രെ. താൻ ശനിയാഴ്ച പോലീസിൽ കീഴടങ്ങുമെന്നും അതിനിടെ തന്നെ കീഴടക്കി പിടികൂടാൻ  ശ്രമിക്കരുതെന്നും ഇയാൾ പറഞ്ഞുവത്രേ .



സുദർശൻ രക്ഷിത്തിന്റെ പെൺസുഹൃത്തിനെ ശല്യപ്പെടുത്തിയതാണ്  കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. തന്നെ പ്രണയിക്കണമെന്നു സുദർശൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. കൂടാതെ രക്ഷിതമായി ബന്ധപ്പെട്ട ഒരു വിഡിയോയും സുദർശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും രക്ഷിതിനെ പ്രകോപിപ്പിച്ചുവെന്നുമാണ് കരുതുന്നത്. കുമ്പള പുത്തിഗെ സ്വദേശിയാണ് സുദർശൻ.ഈ ഹീന കൃത്യം ചെയ്യാൻ രക്ഷിത്തിന്ന് മറ്റു ചില ഗുണ്ടാ പ്രവർത്തകരുടെ സഹായം കിട്ടിയിരിക്കാമെന്നാണ് കരുതുന്നതി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഉള്ളാൾ പോലീസ് പറഞ്ഞു

No comments