JHL

JHL

കർണാടകയിൽ 17 എം എൽ എ മാരെ ആയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു ; ഇവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാം.

ന്യൂഡല്‍ഹി(True News, Nov 13, 2019):  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദ് ചെയ്തു. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ധാര്‍മികതയുണ്ട്- കോടതി പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് 17 കോണ്‍ഗ്രസ്, ജനതാദള്‍   എംഎല്‍എമാര്‍ രാജി നല്‍കിയത്. ബാഹ്യസമ്മര്‍ദ്ദത്തിന്റെ പുറത്താണ് ഇവര്‍ രാജി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്. അതോടൊപ്പം നിയമസഭാ കാലയളവ് തീരുന്ന 2023 വരെ ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമതരെ അയോഗ്യരാക്കിയത് അയോഗ്യരാക്കിയത് ശരിവെച്ചുവെങ്കിലും അവര്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദ് ചെയ്യുകയുമായിരുന്നു. വിമതരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 13പേര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേര്‍ ജനതാദള്‍ എസില്‍ നിന്നുമുള്ളവരാണ്.  സ്പീക്കര്‍ എന്നത് അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള പദവിയാണ്. വിമതരെ അയോഗ്യരാക്കുന്നതിനുള്ള എല്ലാ ഭരണപരമായ അധികാരവും സ്പീക്കര്‍ക്കുണ്ട്. എന്നാല്‍ രാജിയും അയോഗ്യതയും രണ്ടായി കാണണമെന്നും കോടതിവിധിയില്‍ പറയുന്നു. ജസ്റ്റിസ് എം.വി രമണിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.  തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹര്‍ കോടതി തള്ളി. 

No comments