JHL

JHL

കാസറഗോഡ് മാർജിൻ ഫ്രീ മാർക്കറ്റ് ഗോഡൗണിൽ നിന്ന് ജീവനക്കാരുടെ സഹായത്തോടെ മുപ്പതുലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു കടത്തി; മൂന്ന് പേർ അറസ്റ്റിൽ

കാസറഗോഡ്(True News, Nov 30,2019) : കാസറഗോഡ് മാർജിൻ ഫ്രീ മാർക്കറ്റിന്റെ പഴയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഗൗഡൗണിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കടത്തിയതിന് മൂന്നു പേരെ കാസറഗോഡ് പോലീസ് അറസ്റ്റ് ചെയ്തു.ജീവനക്കാരുടെ സഹായത്തോടെയാണ് മോഷണം. 
എരുതുംകടവ് സ്വദേശി കുഞ്ഞാമുവിന്റെയും ചങ്ങനാശ്ശേരി സ്വദേശി തഫ്സീലിന്റെയും ഉടമസ്ഥതയിലുള്ളതാണ് മാർജിൻ ഫ്രീ സുപ്പർമാർക്കറ്റ്.
വിവിധ ഘട്ടങ്ങളിലായി മുപ്പതു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചു കടത്തിയത്.സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ കുഡ്‌ലുവിലെ വിവേക് രാജ് (36), മുന്നണിപ്പടി ഗണേഷ് നഗറിലെ പ്രവീൺ (40) കർണാടക ഈശ്വരമംഗലത്തെ രഞ്ജിത്ത് രഞ്ജിത്ത് (31) എന്നിവരെയാണ് കാസറഗോഡ് എസ് ഐമാറായ പി നളിനാക്ഷന്റെയും കെ എം ജോണിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്.

മാർജിൻഫ്രീ മാർക്കറ്റ് ഡിറക്ടര്മാരിരൊളായ തഫ്സീറിന്റെ പരാതിയിലാണ് പോലീസ് നടപടി. വർഷത്തോളമായി മോഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. സി സി ക്യാമറ ഓഫ് ചെയ്താണ് മോഷണം നടത്തിവന്നിരുന്നത്. തിരക്കില്ലാത്തതിനാലും ഉടമകൾ ജുമുഅ പ്രാർത്ഥനകൾക്ക് പോകുന്നതിനാലും വെള്ളിയാഴ്ച ഉച്ച സമയമാണ് ഇവർ മോഷണത്തിനായി ഉപയോഗിച്ചിരുന്നത്, തൊണ്ടിമുതൽ കയറ്റിയ റിക്ഷയെയും പിടികൂടുകയും പോലീസ് കൊണ്ടുപോവുകയും ചെയ്തു.
രഞ്ജിത്ത് സുപ്പർമാർക്കറ്റിലെ  വിശ്വസ്തനായ ജീവനക്കാരനായിരുന്നു. പതിനാറ് വർഷമായി ഇയാൾ ഇവിടെ ജോലി ചെയ്യുന്നു.

No comments