JHL

JHL

ദേർളക്കട്ടയിൽ പള്ളിപ്പരിപാടിക്കിടെ സംഘർഷത്തിന് ശ്രമം ; ഒരാൾക്ക് പരുക്ക്; അഞ്ചുപേരെ മാരകായുധങ്ങളുമായി പോലീസ് അറസ്റ്റു ചെയ്തു


തോക്കോട്ടു(True News, Nov 29,2019):തൊക്കോട്ട് ദേർളക്കാട്ടേക്കു സമീപം കൊണാജെയിൽ പള്ളിപ്പരിപാടിക്കിടെ സംഘർഷത്തിന് ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൂന്ന് ദിവസമായി കൊണാജെ അദ്കാരെപദവ് ജുമാ മസ്ജിദിൽ പരിപാടികൾ നടന്നുകൊടിരിക്കുകയാണ്. ബുധനാഴ്ച രാത്രി ചില സാമൂഹികദ്രോഹികൾ ഇവിടുത്തെ ട്യൂബ് ലൈറ്റും മറ്റും നശിപ്പിച്ചിരുന്നു. ഇതിനു പിന്നിൽ സമീപത്തെ ചില കഞ്ചാവിനടിമപ്പെട്ട യുവാക്കളുടെ അഞ്ചംഗ സംഘമാണെന്ന്   മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇവർ ഇത് നിഷേധിക്കുകയാണുണ്ടായത്. പഞ്ചായത്ത് മെമ്പർ അബ്ദുൽ ഖാദർ മുൻ പ്രസിഡന്റ് ഷൌക്കത്ത് അലി എന്നിവർ ഇടപെട്ടു പരാതിയില്ലാതെ ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ സംഘം ബുധനാഴ്ചയും പള്ളിയിലെത്തി.വാക്കേറ്റമുണ്ടായി. തുടർന്ന് പന്ത്രണ്ടു പേരടങ്ങിയ അജക്രമി  സംഘം പള്ളിയിലെത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. അക്രമത്തിൽ അബൂബക്കർ എന്നയാൾക്ക്‌ പരുക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചു പേരെ അരിസ്റ് ചെയ്തിയയുണ്ട്.സിനാൻ ,സൽമാൻ മൊഹമ്മെദ് ,മുഹമ്മദ് അലി, സമീർ,മുഹമ്മദ് സിറാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മാരകായുധങ്ങളും കണ്ടെടുത്തു.
ഇതിൽ സാൻഡ് പേർ റൗഡി സന്ഘത്തിൽ[പെട്ടവരാണ്. സമീർ ഇല്യാസ് കൊലപാതകക്കേസിലും സിനാൻ മുക്കച്ചേരി വെടിവെപ്പ് കേസിലും പ്രതികളാണ്.

No comments