JHL

JHL

മതിയായ പിന്തുണയില്ല ; ബിജെപി മന്ത്രിസഭയുണ്ടാക്കില്ല ; മഹാരാഷ്ട്രയിൽ കോൺഗ്രസ് പിന്തുണയോടെ ശിവസേന-എൻ സി പി സർക്കാർ?

മുംബൈ(True News, Nov 10, 2019): മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്നു ബി ജെ പി ഗവർണറെ അറിയിച്ചു. തിങ്കളാഴ്ചയോടെ ഭൂരിപക്ഷം തെളിയിക്കണെമെന്ന നിർദ്ദേശത്തോടെ നേരത്തെ ഗവർണർ ബി ജെ പി യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ കേവലഭൂരിപക്ഷത്തിന്‌ 145 സീറ്റുകൾ വേണ്ടിടത്ത് 15 സ്വതന്ത്രരുടെതടക്കം 120 പേരുടെ പിന്തുണ മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ.
അതിനിടെ മഹാരാഷ്ട്രയിൽ ബിജെപിയുമായി കൂട്ടുവെട്ടുന്നതിന്‍റെ സൂചന നൽകി സഖ്യകക്ഷിയായ ശിവസേന. കോണ്‍ഗ്രസ് സംസ്ഥാനത്തിന്‍റെ ശത്രുവല്ലെന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്തിന്‍റെ പുതിയ പരാമർശമാണ് അഭ്യൂഹങ്ങൾക്കു വഴിമരുന്നിടുന്നത്. ഇരു രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണെന്നും റൗത്ത് ചൂണ്ടിക്കാട്ടി.
യശ്വന്ത് റാവു ചവാനും ശരത് പവാറും നല്ല നേതാക്കൻമാരാണെന്നും ഇരുവരും മഹാരാഷ്ട്രയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചവരാണെന്നും റൗത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ശക്തമായ സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കിൽ അത് സംസ്ഥാനത്തിനു മെച്ചമാണെന്നും റൗത്ത് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഗവർണർ വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടുണ്ട്. വലിയ ഒറ്റക്കക്ഷി അവകാശവാദം ഉന്നയിക്കേണ്ടതാണ്. എന്താണ് ബിജെപി ഇത്രയും കാത്തിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റു സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും റൗത്ത് പരിഹസിച്ചു.

ഗവർണർ ബിജെപിയെ ക്ഷണിച്ചതോടെ ആദ്യ ചിത്രം വ്യക്തമായി. ആർക്കും സർക്കാരുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ അപ്പോൾ ശിവസേന നിലപാട് വ്യക്തമാക്കുമെന്നും റൗത്ത് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ മഹാരാഷ്ട്രയില്‍ മറ്റൊരു വാർത്ത കൂടി വരുന്നുണ്ട്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് അനൗദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വാർത്ത. റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കിയത്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ പിന്തുണ.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ന് രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ പി.ടി.ഐയോട് പറഞ്ഞു.ശിവസേനാ  എൻ സി പി സർക്കാരിന് കോൺഗ്രസ് പുറമെ നിന്ന് പിന്തുണ നൽകുന്ന ഫോർമുലക്ക് അവസാന നിമിഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുമതി നൽകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

No comments