JHL

JHL

ക്രിസ്തുമസ് രാത്രിയിൽ കൊലക്കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്ക് ജീവപര്യന്തം



മംഗളൂരു (True News, Nov 4, 2019):  ക്രിസ്തുമസ് രാത്രിയിൽ  യുവാവിനെ  വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്ക് ജീവപര്യന്തം. മംഗലുരു സ്വദേശിയും മറ്റൊരു കൊലക്കേസിലെ പ്രതിയുമായ  മെൽറിക്ക്  ഡിസൂസ (21)  യെ കൊലപ്പെടുത്തിയ കേസിലാണ് മംഗളുരു സെഷൻസ് കോടതിയുടെ വിധി. ഗോരിഗുഡ്ഡെയിലെ നിഷാന്ത് പൂജാരി (28 ) വിനേഷ് കുമാർ (30)പ്രവീൺ പൂജാരി (42) ,ജെപ്പ് കുതുകോടിയിലെ സച്ചിൻ ഷെട്ടി (22 )ഗണേഷ് കൂളാൽ (32)സന്ദീപ് ഷെട്ടി (33) എന്നിവർക്കെതിരെയാണ് കോടതി വിധി.


കൊല്ലപ്പെട്ട മെർലിക് 
2007 ഡിസംബറിലെ ക്രിസ്തുമസിനു തലേന്ന് രാത്രിയാണ് മെൽറിക്ക് കൊലചെയ്യപ്പെടുന്നത്. ഗുണ്ടാ നേതാവ് വിജയിൻറെ സംഘത്തിൽപ്പെട്ട മെർലിക്ക് ഒരു കൊലക്കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊല്ലപ്പെടുന്നത്. ക്രിസ്തുമസ് തലേന്ന് പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മെർലിക്കിനെ മുത്തശ്ശിയുടെ മുന്നിൽ വെച്ചാണ് കൊലചെയ്തത്. കാളിങ് ബെൽ അടിച്ചു വീടിനു പിന്നിൽ ഒളിച്ചു നിന്ന സംഘം മെർലിക്കിനെ കുത്തി വീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. പാണ്ഡേശ്വർ പൊലീസാണ് കേസന്വേഷിച്ചത്.പ്രതികളെല്ലാം ഗുണ്ടാ സംഘങ്ങളിൽ പെട്ടവരാണ്.ഇതിൽ സന്ദീപ്,വിനേഷ്,പ്രവീൺ എന്നിവർ മറ്റു കൊലക്കേസുകളിൽ പ്രതികളാണ് 

No comments