ഞങ്ങൾക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കൽ കോളേജാണ് ; യൂത്ത് ലീഗ് പ്രതിഷേധ ക്യാമ്പയിൻ തുടങ്ങി
സർക്കാർ 272 തസ്തിക സൃഷ്ടിച്ചെങ്കിലും ഇതുവരേ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചിട്ടില്ല. ആത്യാവശ്യമായി വേണ്ട സൗകര്യങ്ങളും നിലവിലില്ല. ബ്രിട്ടീഷ് ഭരണ കാലത്തേത് പോലെ ഉപയോഗ ശൂന്യമായ വെന്റിലേറ്ററാണ് നിലവിലുള്ളത്. ഇതിനെതിരെ മുഴുവൻ ജനപ്രധിനിതികളും ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹിൻ കേളോട്ട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി മൂലം നിരവധിയാളുകൾക്ക് ജീവൻ തന്നെ നഷ്ടപ്പെടേണ്ടി വന്നത് ജില്ലയിൽ മികച്ച ചികിത്സ സൗകര്യമില്ലാത്തതു കൊണ്ടാണ്.
ജില്ലയിലെ എല്ലാ അരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ തസ്തികകൾ നിലവില്ലെന്നും ആയത് സൃഷ്ടിച്ച് നിയമനം നടത്തണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ പോസ്റ്റർ സമരം, പാതിരാ ലൈവ്, റീൽ ഷോ, കണ്ണീർ സമരം, ട്രോൾ മത്സരം, ബ്ലാക് മാസ്ക് പ്രതിഷേധം തുടങ്ങിയ സമരങ്ങളിലൂടെ യുവജന പ്രതിഷേധമിരമ്പും. ജില്ലയിലേയും പ്രത്യേകച്ച് മലയോര മേഖലയിലെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് അടക്കമുള്ള എല്ലാ രോഗങ്ങൾക്കും അത്യാധുനിക സൗകര്യമുള്ള അശുപത്രി യാഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ക്യാമ്പയിനിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി തുപ്പക്കൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ റഫീക്ക് കോളാരി, ഷരീഫ് പാടലടുക്ക, സാദിക് സാച്ചാ, അഹമ്മദാലി പാടലടുക്ക, സക്കീർ ബദിയടുക്ക, സത്താർ ചർളടുക്ക എന്നിവർ സംബന്ധിച്ചു.
Post a Comment