JHL

JHL

കാസർഗോഡ് ഗവ.മെഡിക്കൽ കോളജിനു സാങ്കേതിക അനുമതിക്ക് ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി

കാസർഗോഡ്(www.truenewsmalayalam.com) : ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജിനു കിഫ്ബി വഴിയുള്ള 193 കോടി രൂപയുടെ പദ്ധതിക്ക് ടെക്നിക്കൽ കമ്മിറ്റിയുടെ സാങ്കേതിക അനുമതിക്ക് ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൻ.എ. നെല്ലിക്കുന്ന് എംഎൽഎക്ക് ഉറപ്പു നൽകി.

മെഡിക്കൽ കോളജിന് കിഫ്ബി വഴി 193 കോടി രൂപയുടെ പദ്ധതി എസ്പിവിയെ നിർദേശിച്ച് ഭരണാനുമതി ഉത്തരവ് നൽകിയിരുന്നു. കിറ്റ്കോ അഞ്ചു മാസങ്ങൾക്ക് മുമ്പ് തന്നെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിച്ചുവെങ്കിലും സാങ്കേതിക പരിശോധനയ്ക്കായി ടെക്നിക്കൽ കമ്മിറ്റിയുടെ മുമ്പിൽ എത്തിയപ്പോൾ തുടർ നടപടികൾ ഉണ്ടായില്ല. 2013ൽ തറക്കല്ലിട്ട മെഡിക്കൽ കോളജിന്‍റെ നിർമാണം നീണ്ടുപോകാൻ കാരണം ടെക്നിക്കൽ കമ്മിറ്റി തന്നെയാണ്.

നബാർഡ് അനുവദിച്ച തുകയ്ക്ക് സാങ്കേതനുമതി നൽകാൻ അന്നത്തെ ടെക്നിക്കൽ കമ്മിറ്റി കാലം ഏറെ എടുത്തു. ടെക്നിക്കൽ കമ്മിറ്റി ഇടയ്‌ക്ക് പുനഃസംഘടിപ്പിക്കും.

മെഡിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിലുള്ള വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് സാങ്കേതികാനുമതി നൽകാനുള്ള ഇപ്പോഴത്തെ ടെക്നിക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു 2021 മാർച്ച് 17നാണ് ഉത്തരവായത്. ആരോഗ്യവും കുടുംബ ക്ഷേമവും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി (ചെയർമാൻ), നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ, മെഡിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്‍റ്, ടെക്നിക്കൽ കമ്മിറ്റിയുടെ ഇലക്ട്രിക്കൽ മെംബർ, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി, അക്രഡിറ്റഡ് ഏജൻസിയുടെ ഒരു പ്രതിനിധി എന്നിവ അടങ്ങുന്നതാണ് ഇപ്പോഴത്തെ കമ്മിറ്റി.

കിറ്റ്കോ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിനു യോഗം ചേർന്ന് അംഗീകാരം നൽകാനാണ് ഈ കമ്മിറ്റി അമാന്തിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ താൻ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി എൻ.എ. നെല്ലിക്കുന്ന് എംഎൽഎക്ക് ഉറപ്പ് നൽകി.

കിഫ്ബി പദ്ധതിയുടെ അവലോകനത്തിനിൽ അന്നത്തെ ധനകാര്യമന്ത്രിയോട് കാസർഗോഡ് മെഡിക്കൽ കോളേജ് കിഫ്ബിയിൽ ഉൾപ്പെടുത്തണമെന്നാവിശ്യപ്പെട്ടപ്പോൾ അനുകൂലമായ പ്രഖ്യാപനം ഉണ്ടായിരുന്നു. തുടർന്ന് നിയമസഭയിലും ആവശ്യം ആവർത്തിച്ചു. അങ്ങനെയാണ് ഈ പദ്ധതി കിഫ്ബിയിൽ ഇടം നേടിയത്. 


No comments