JHL

JHL

ചെർക്കളയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും നാട്ടുകാർ പിടികൂടിയ ഉപ്പള മഞ്ചേശ്വരം സ്വദേശികൾ നിരവധി കവർച്ച കേസുകളിൽ പ്രതികളായവർ; പിടിയിലായത് എ ടി എം തകർത്ത് കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെയെന്ന് സംശയം

കാസറഗോഡ്(www.truenewsmalayalam.com) :  ചെർക്കളയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും നാട്ടുകാർ പിടികൂടിയ ഉപ്പള മഞ്ചേശ്വരം സ്വദേശികൾ നിരവധി കവർച്ച കേസുകളിൽ പ്രതികളായവർ.   പിടിയിലായത് എ ടി എം തകർത്ത് കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെയെന്ന് സംശയം. വെള്ളിയാഴ്ച പുലർച്ചയോടെയാണ്   ആളൊഴിഞ്ഞ കെട്ടിടത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത് . നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഉപ്പളയിലെ അബ്ദുൽ റൗഫ് (മീശ റൗഫ്-43), മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഖാദർ (33) എന്നിവരെയാണ് ചെങ്കള ബാലടുക്കയിൽ നിന്നു പിടിയിലായത്.ഹാമർ, അരമീറ്റർ നീളത്തിലുള്ള കമ്പിപ്പാര, സ്ക്രൂ ഡ്രൈവർ എന്നിവ ഇവരിൽ നിന്നു കണ്ടെടുത്തു. വിദ്യാനഗർ എസ്ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. രണ്ടു പേർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മോഷണശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ എത്തിയ .ബൈക്ക് ഇവിടെ നിന്നു 50 മീറ്റർ ദൂരെയുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഇന്നലെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11 നാണ് ചെർക്കള ടൗണിൽ നിന്നു 300 മീറ്റർ അകലെ പാടി റോഡരികിലെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നാലുപേരെ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടത്. കഴിഞ്ഞ 27 നു  ചെർക്കളയിലെ 3 കടകളിൽ മോഷണം നടന്നതിനു ശേഷം നാട്ടുകാർ ജാഗ്രതയിലായിരുന്നു. ഷബ്ന മെഡിക്കൽസ്, ഒരു പലചരക്കു കട, പാടി റോഡിലെ ഒരു മൊബൈൽ ഫോൺ കട  എന്നിവയിലാണ് കഴിഞ്ഞ 27 നു പുലർച്ചെ കവർച്ച നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നു അര ലക്ഷം രൂപയുടെ ഫോണും പലചരക്കു കടയിൽ നിന്നു 3 ഫോണുകളും മെഡിക്കലിൽ നിന്നു 1000 രൂപയും കവർന്നിരുന്നു. സംശയം തോന്നിയ നാട്ടുകാർ സംഘടിച്ച് അങ്ങോട്ട് പോകുമ്പോൾ കെട്ടിടത്തിലുണ്ടായിരുന്ന 4 പേരും ഓടി. ഇതിനിടെ പിടിയിലായ അബ്ദുൽ ഖാദർ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിലയിൽ നിന്ന് വീണു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അബ്ദുൽ റൗഫിനെയും നാട്ടുകാർ പിടികൂടി. വീഴ്ചയിൽ തലയ്ക്കു നിസാര പരുക്കേറ്റു. ഇതിനിടെ വിദ്യാനഗർ പൊലീസും സ്ഥലത്തെത്തി. ഓടിരക്ഷപ്പെട്ടവരെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ സംഘമാണ് 27 നു നടന്ന കവർച്ചയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ രണ്ടുപേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.  റൗഫിനെതിരെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധികളിലായി 6 കവർച്ച കേസുകൾ ഉള്ളതായി പറഞ്ഞു. അബ്ദുൽ ഖാദറിന് വീഴ്ചയിൽ സാരമായ പരുക്കേറ്റതിനാൽ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

പ്രതികൾ എത്തിയത് ചെർക്കളയിലെ കാനറ ബാങ്ക് എടിഎം തകർക്കാൻ ലക്ഷ്യമിട്ടെന്ന് സൂചന. നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അബ്ദുൽ റൗഫിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കു വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.




No comments