JHL

JHL

ഇന്ന് ഗാന്ധി ജയന്തി; ജില്ലയിൽ വിവിധ പരിപാടികൾ

ന്യൂ ഡൽഹി (True News, Oct 2, 2019):രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാര്‍ഷിക നിറവില്‍ രാജ്യം.  . ഗാന്ധിജിയുടെജന്മവാർഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് പാർലമെന്റ് മന്ദിരത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രധാനമന്ത്രി ഗുജറാത്തിലേക്കു തിരിക്കും. വൈകിട്ട് ആറിന് അഹമ്മദാബാദിൽ എത്തുന്ന പ്രധാനമന്ത്രി സബർമതി ആശ്രമം സന്ദർശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കും 
കോണ്‍ഗ്രസ് പദയാത്രയ്ക്കു ഡല്‍ഹിയില്‍ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയൻ  ഡൽഹി കേരള ഹൗസിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കും 

 ജില്ലയിൽ ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തിൽ  വിവിധ പരിപാടികൾ 
കാസർഗോഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്നുമുതല്‍ 16 വരെ ഗാന്ധിജയന്തി പക്ഷാചരണം നടത്തും.പക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. പരിപാടി എഡിഎം എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷത വഹിക്കും.
ജി.ബി. വത്സന്‍ ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തും. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓർഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓർഡിനേറ്റര്‍ പി.വി. ജസീര്‍, പരവനടുക്കം എംആര്‍എസ് പ്രിന്‍സിപ്പൽ കെ.എസ്. ഷീല, മുഖ്യാധ്യാപകൻ എ. സുരേഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ സി. ഹരിദാസന്‍, പരവനടുക്കം എംആര്‍എസ് സീനിയര്‍ സൂപ്രണ്ട് കെ. മധുസൂദനന്‍, കെ.വി. രാഘവന്‍ എന്നിവര്‍ സംബന്ധിക്കും. 

No comments